തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. എല്‍ദോസിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ സംഘത്തിന് മുന്നിൽ എം എൽ എ എത്തിയത്. ഇന്നുമുതൽ അടുത്തമാസം ഒന്നു വരെ അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നാണ് എൽദോസിന് മുൻകൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതി നൽകിയിട്ടുള്ള നിർദേശം.
എല്‍ദോസിന്‍റെ പാസ്പോര്‍ട്ടും മൊബൈല്‍ ഫോണും ഇന്ന് മജിസ്ട്രേറ്റിനുമുന്‍പില്‍ ഹാജരാക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു. രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 മണിവരെ ചോദ്യം ചെയ്യാം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ഹാജരാകണം. ആവശ്യമെങ്കിൽ എല്ലാ ദിവസവും ഹാജരാകണം. ഈ ദിവസങ്ങളില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്താമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് പുതിയൊരു കേസ് കൂടി പേട്ട പൊലീസ് എൽദോക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്‍ദോസ് കുന്നപ്പിള്ളിയും സംഘവും സോഷ്യല്‍മീഡിയിലൂടെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസമാണ് പരാതിക്കാരി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് 50,000 രൂപ വീതം നല്‍കി ഒളിവില്‍ ഇരുന്ന് എല്‍ദോസ് തനിക്ക് നേരെ വ്യാജപ്രചരണങ്ങള്‍ നടത്തുകയാണ്. തന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ എംഎല്‍എയാണെന്നും പരാതിക്കാരി ആരോപിക്കുന്നു.