രാഹുല്‍ ഗാന്ധിയെ ടോം ഹാങ്ക്‌സ് കഥാപാത്രവുമായി താരതമ്യം ചെയ്ത് കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. "ചായ കാച്ചുന്ന" കുക്കറി ഷോ ആകരുത് 'കവർ' ചെയ്യുന്ന 'സ്റ്റോറി', അത് കാമ്പുള്ള രാഷ്ട്രീയമായിരിക്കണം പറയുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിങ്ങൾക്ക് വിമർശിക്കാം, വിലയിരുത്താം, കോൺഗ്രസ്സ് വിരുദ്ധതയും, രാഹുൽ വിരുദ്ധതയും പ്രചരിപ്പിക്കാം അതൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യം. പക്ഷേ രാഹുൽ ഗാന്ധിയുടെ താടിയിൽ രോമം വളരുമ്പോൾ നിങ്ങൾക്ക് ചൊറിയുന്നതെന്തിനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ശ്രീമതി സിന്ധു സൂര്യകുമാർ,
"ചായ കാച്ചുന്ന" കുക്കറി ഷോ ആകരുത് 'കവർ' ചെയ്യുന്ന 'സ്റ്റോറി', അത് കാമ്പുള്ള രാഷ്ട്രീയമായിരിക്കണം പറയുന്നത്. പ്രിയങ്ക ഗാന്ധിയെ കണ്ടപ്പോൾ കൗതുകത്താൽ കണ്ണിലെ കൃഷ്ണമണി തുറിച്ചു നിൽക്കുന്ന മാധ്യമ പ്രവർത്തകയുടെ മുഖവും, ഇന്ന് രാഹുൽ ഗാന്ധിയെ ബോഡി ഷേമിങ്ങിന് തുല്യമായി പരിഹസിച്ച മാധ്യമ പ്രവർത്തകയുടെ മുഖത്തിനുമുള്ളത് കേവല ചായ കാച്ചൽ മാത്രമല്ല, അത് രണ്ടും ഒന്ന് തന്നെയാണ്.
ആയിരം കിലോമീറ്റർ നടന്ന് പ്രഭാതവും പ്രദോഷവും റോഡിനിരുവശവും തന്നെ കാത്തിരിക്കുന്ന ജനങ്ങളെ കണ്ടും തൊട്ടും നടക്കുന്ന ഒരു നേതാവിന്റെ രാഷ്ട്രീയത്തെ വിലയിരുത്താതെ മുഖത്തെയും രൂപത്തേയും വിലയിരുത്തുന്ന നിങ്ങളുടെ ഫേസ്ബുക്ക് ഹാൻഡിൽ എത്ര വലിയ അരാഷ്ട്രീയമാണ് മുന്നോട് വക്കുന്നത്. എന്നിട്ടും നിങ്ങൾ എടുക്കുന്ന പൊളിട്ടിക്കൽ കറക്ഷന്റെ ക്ലാസ്സുകൾക്ക് എന്ത് ആത്മാർത്ഥതയാണുളളത്.
നിങ്ങൾക്ക് വിമർശിക്കാം, വിലയിരുത്താം, കോൺഗ്രസ്സ് വിരുദ്ധതയും, രാഹുൽ വിരുദ്ധതയും പ്രചരിപ്പിക്കാം അതൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യം. പക്ഷേ രാഹുൽ ഗാന്ധിയുടെ താടിയിൽ രോമം വളരുമ്പോൾ നിങ്ങൾക്ക് ചൊറിയുന്നതെന്തിനാണ് ?
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക