തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ചുള്ള പൊതുസമ്മേളനത്തിനു ജനറൽ സെക്രട്ടറി ഡി.രാജയെ ക്ഷണിക്കാത്തത് വിവാദമായി. സമ്മേളനം നടന്ന ഗാന്ധി പാര്‍ക്കില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസില്‍ രാജയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പൊതുസമ്മേളനം സംബന്ധിച്ച അറിവുണ്ടായിരുന്നില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര കമ്മറ്റിയഗം അതുൽ കുമാർ അഞ്ജാനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് പൊതുസമ്മേളനം നടക്കുന്ന വിവരം രാജാ അറിയുന്നതെന്നാണ് വിവരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പൊതുസമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാന്‍ ഡി രാജ തയ്യാറായിട്ടില്ല. എന്നാല്‍ സമ്മേളനങ്ങള്‍ തലേദിവസവും പിറ്റേദിവസവുമായി നടക്കുന്നതിനാലാണ് ദേശിയ ജനറല്‍ സെക്രട്ടറിയെ ക്ഷണിക്കാതിരുന്നതെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. പാർട്ടി സംസ്ഥാന സമ്മേളനം അവസാനിക്കുന്ന ദിവസമാണ് സാധാരണ പൊതുസമ്മേളനം നടക്കുന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ നടക്കുന്ന പ്രായപരിധി വിവാദത്തില്‍ കേന്ദ്ര നേതൃത്വം വ്യക്തതവരുത്തുമെന്നാണ് സൂചന. d