ക്ഷമ ചോദിക്കുന്നു; ഞാന്‍ അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു - ശ്രീനാഥ് ഭാസി

കൊച്ചി: മാധ്യമ പ്രവര്‍ത്തകയെ പരസ്യമായി അപമാനിച്ചുവെന്ന പരാതിയില്‍ മാപ്പ് പറഞ്ഞ് നടന്‍ ശ്രീനാഥ് ഭാസി. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലോ ഒരാളെ മാനസികമായി തകര്‍ക്കുന്ന രീതിയിലോ താന്‍ ഒന്നും പറഞ്ഞിട്ടില്ല. പരിപാടി നടക്കില്ലായെന്ന രീതിയില്‍ സംസാരിച്ച് അവിടെനിന്ന് പോരുകയാണുണ്ടായത്. പുറത്ത് നിന്ന് സംസാരിച്ചപ്പോള്‍ താന്‍ അസഭ്യവാക്കുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ അതൊന്നും താന്‍ അവതാരകയെയോ ക്യാമറമാനെയോ ഉദ്ദേശിച്ചല്ല പറഞ്ഞത്. എന്നാല്‍ ആ സമയം അത്തരം പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും തന്‍റെ ഭാഗത്തുനിന്ന് വന്ന തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നും ശ്രീനാഥ്‌ ഭാസി റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. 

'ഒരിക്കലും എന്‍റെ മുന്നിലുള്ള ആളെ ബുദ്ധിമുട്ടിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കണമെന്ന് തന്നെയാണ് വീട്ടില്‍ നിന്നും ചെറുപ്പം മുതല്‍ പഠിപ്പിച്ചിട്ടുള്ളത്. താനും റേഡിയോ ജോക്കിയായി ജോലി ചെയ്തിട്ടുള്ളയാളാണ്. ആരുടെ ജോലിയേയും താഴ്ത്തിക്കെട്ടമെന്ന് ആഗ്രഹിച്ചിട്ടില്ല. എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ ഇന്റര്‍വ്യൂകളില്‍ പ്രതികരിച്ച് പോകുന്നതാണ്. അത് നല്ല കാര്യമല്ല. അസഭ്യ വാക്കുകള്‍ ഉപയോഗിക്കുകയല്ല ആ സമയത്ത് ചെയ്യേണ്ടത്. അങ്ങനെ സംഭവിച്ച് പോയതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. അതില്‍ ക്ഷമയും ചോദിക്കുന്നു. അവതാരകയോട് ക്ഷമ ചോദിക്കാന്‍ ചെന്നപ്പോള്‍ അവര്‍ ദേഷ്യപ്പെടുകയാണുണ്ടായത്. ആ സമയം ക്ഷമ ചോദിക്കാന്‍ എനിക്ക് സാധിച്ചില്ല. എന്നോടുള്ള ദേഷ്യത്തില്‍ നല്ലൊരു സിനിമയെ നശിപ്പിക്കരുത്' - ശ്രീനാഥ്‌ ഭാസി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ചട്ടമ്പി സിനിമയുടെ പ്രേമോഷന്‍റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ ശ്രീനാഥ്‌ ഭാസി പരസ്യമായി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തക മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. പുറത്ത് പറയാന്‍ സാധിക്കാത്ത രീതിയിലുള്ള പദങ്ങളാണ് നടന്‍ ഉപയോഗിച്ചതെന്നും അഭിമുഖത്തിനിടയില്‍ ചോദിച്ച ചോദ്യങ്ങള്‍ ശ്രീനാഥ്‌ ഭാസിക്ക് ഇഷ്ടപ്പെടാതെ വന്നപ്പോള്‍ അദ്ദേഹം തന്‍റെ കൂടെയുണ്ടായിരുന്ന ക്യാമറമാനോടും മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More