തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. സര്‍ക്കാരും ഗവര്‍ണറും തമില്ലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ബില്ലില്‍ ഒപ്പുവെച്ചത്.നിയമസഭാ പാസാക്കിയ ഗവര്‍ണറുടെ 11 ബില്ലുകളാണ് അംഗീകാരത്തിനായി അയച്ചത്. ഇതില്‍ വിവാദങ്ങളില്‍ ഉള്‍പ്പെടാത്ത ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ബാക്കി നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്. ഗവർണർ ഇന്ന് ഡല്‍ഹിയിലേക്ക് പോകും. അടുത്ത മാസം ആദ്യമേ അദ്ദേഹം തിരിച്ചുവരികയുള്ളൂവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെ കേരള വി സി നിയമനത്തിലും ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. കേരള സര്‍വ്വകലാശാല വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദേശിക്കണമെന്ന് ഗവർണർ സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.