മഴ പെയ്യാൻ ബിജെപി എം എൽ എയെ ചെളിയിൽ കുളിപ്പിച്ച് ജനം

ലക്‌നൗ: ബിജെപി എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ച് ജനങ്ങള്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലുളള പിപര്‍ദേറയിലാണ് സംഭവം. ബിജെപി എംഎല്‍എ ജയ് മംഗള്‍ കനോജിയയെയും മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് കൃഷ്ണ ഗോപാല്‍ ജയ്‌സ്വാളിനെയുമാണ് ജനം ചെളിയില്‍ കുളിപ്പിച്ചത്. ഒരു വ്യക്തിക്കുനേരേ ചെളി എറിയുകയോ അയാളെ  ചെളിയില്‍ കുളിപ്പിക്കുകയോ ചെയ്യുന്നത് മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്തുമെന്നാണ് കിഴക്കന്‍ യുപിയിലെ ഒരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നത്.

ഇപ്പോള്‍ ഇന്ദ്രദേവന് സന്തോഷമായിക്കാണുമെന്നും അദ്ദേഹം നഗരത്തെ മഴ നല്‍കി അനുഗ്രഹിക്കുമെന്നും എംഎല്‍എയെയും മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റിനെയും ചെളിയില്‍ കുളിപ്പിച്ച സ്ത്രീകള്‍ പറഞ്ഞു.

പ്രദേശത്ത് കനത്ത ചൂടുമൂലം ജനങ്ങള്‍ വളരെ അസ്വസ്ഥരായിരുന്നെന്നും അതുകൊണ്ടാണ് താന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും ജയ് മംഗള്‍ കനോജിയ എം എല്‍ എ പറഞ്ഞു. 'ചൂടുമൂലം ആളുകള്‍ വളരെയധികം ബുദ്ധിമുട്ടിലാണ്. അവരുടെ വിളകള്‍ ഉണങ്ങുന്നു. കൃഷി നശിക്കുന്നു. ഇത് പണ്ടുമുതല്‍ ഇന്ദ്രദേവനെ പ്രീതിപ്പെടുത്താന്‍ വേണ്ടി ചെയ്യുന്ന ചടങ്ങാണ്. ജനങ്ങളുടെ സന്തോഷത്തിനായാണ് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ തയാറായത്'-എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 10 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 14 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More