ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാളിന്‍റെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ട് സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരെയും സസ്പെന്‍ഡ് ചെയ്തു. അഴിമതി ആരോപണത്തെ തുടര്‍ന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന സസ്പെന്‍ഡ് ചെയ്തത് . ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പകരം കെജ്റിവാളിന്‍റെ സെക്രട്ടറിയായി പ്രകാശ് ചന്ദ്ര ഠാക്കൂറിനെയാണ് നിയമിച്ചിരിക്കുന്നത്. കൽക്കാജി എക്‌സ്‌റ്റൻഷനിലെ ഇഡബ്ല്യുഎസ് ഫ്‌ളാറ്റുകളുടെ നിർമാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്നാണ് വസന്ത് വിഹാർ, ഹർഷിത് ജെയിൻ, വിവേക് വിഹാർ, ദേവേന്ദർ ശർമ്മ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം, തിങ്കളാഴ്ച ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയിലെ രണ്ട് അസിസ്റ്റന്റ് എഞ്ചിനീയർമാരെയും സസ്‌പെൻഡ് ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞയാഴ്ച തലസ്ഥാനത്തെ ക്രമസമാധാന നില അവലോകനം ചെയ്യാൻ വിനയ് കുമാർ സക്സേനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. യോഗത്തിൽ, നിലവിലെ ക്രമസമാധാന സാഹചര്യം, ക്രൈം ഡാറ്റ വിശകലനം, പ്രതിരോധ നടപടികൾ, പ്രധാന വെല്ലുവിളികൾ, പരിഷ്കാരങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്തിരുന്നു. ശാസ്ത്രീയ തെളിവുകളുടെ ശേഖരണത്തിൽ പ്രത്യേക ശ്രദ്ധയൂന്നിക്കൊണ്ട് കേസുകള്‍ സമയോചിതമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് പ്രാദേശികതലങ്ങളിൽ പൊതു ഹിയറിംഗ് ആരംഭിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.