കൊവിഡ് രോഗി മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം പോത്തൻകോട് ആശങ്കകൾ മാറിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസ് മരിച്ചതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് പോത്തൻകോടും സമീപ പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരുന്നത്. അബ്ദുൾ അസീസിന് കോവിഡ് ബാധിച്ചത് എങ്ങിനെയെന്ന് കണ്ടെത്താൻ കഴിയാത്തിരുന്നില്ല.
Also Read
അസീസിന്റെ കുടുംബാഗങ്ങളുടെ അടക്കം പരിശോധനാ ഫലം നെഗറ്റീവായിരുന്നു. നിലവിൽ പ്രദേശത്ത് ആശങ്കയ്ക്ക് വകയില്ലെന്ന് മന്ത്രി പറഞ്ഞു. പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ എല്ലാം നെഗറ്റീവായിരുന്നെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ നാല് പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ പേരിലേക്ക് രോഗം പകരുമെന്ന നിഗമനത്തെ തുടര്‍ന്നാണ് പോത്തന്‍കോട് സമ്പൂർണ അടച്ചു പൂട്ടൽ ഏര്‍പ്പെടുത്തിയത്.