കാസര്‍ഗോഡ്: കേന്ദ്രസര്‍വ്വകലാശാലയില്‍ നടത്താനിരുന്ന ഫുഡ് ഫെസ്റ്റില്‍ മാംസങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പന്നി, ബീഫ്, മീന്‍ തുടങ്ങിയ മാംസാഹാരങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. സര്‍വകലാശാലയിലെ സൊസൈറ്റി ഓഫ് യങ് സയന്റിസ്റ്റ് (എസ്.വൈ.എസ്) എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഫെസ്റ്റില്‍ മാംസം നിരോധിച്ചതിനെതിരെ ക്യാമ്പസില്‍ പ്രതിഷേധം ശക്തമാവുകയും സംഭവം എസ് എഫ് ഐ ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ ഏപ്രില്‍ 27-ന് നടത്താനിരുന്ന ഫുഡ് ഫെസ്റ്റ് മാറ്റിവെച്ചു. പുതുക്കിയ തിയതി ഇതുവരെ അറിയിച്ചിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭക്ഷണം ഒരാളുടെ വ്യക്തിപരമായ തെരെഞ്ഞെടുപ്പാണ്. അതിലേക്ക് കൈ കടത്തുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം എന്നത് ഏതെങ്കിലും അധികാരികളല്ല തീരുമാനിക്കേണ്ടത്. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും മാംസാഹാരം കഴിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അധികാരികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഫുഡ് ഫെസ്റ്റില്‍ നിന്നും മാംസാഹാരങ്ങള്‍ ഒഴിവക്കരുതെന്ന് എസ് എഫ് ഐ സർവകലാശാല യൂണിറ്റ് ആവശ്യപ്പെട്ടു.