അമൃത്സര്‍: സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബിലെ 720 സ്കൂളുകള്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഫീസുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ സ്കൂളുകള്‍ പാലിക്കുന്നില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വിദ്യാഭ്യാസ മന്ത്രി ഗുർമീത് സിംഗ് മീത് ഹയർ തന്റെ ട്വിറ്ററിലൂടെയാണ് സ്‌കൂളുകൾക്കെതിരെയുള്ള അന്വേഷണ ഉത്തരവ് പുറത്ത് വിട്ടത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
സ്കൂളുകള്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേക സ്ഥാപനങ്ങളില്‍ നിന്നും പുസ്തകവും യൂണിഫോമും വാങ്ങാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതിനെതിരെ മുഖ്യമന്ത്രി ഭഗവന്ത് മന്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇത്തരം രീതിയില്‍ സ്വകാര്യ സ്കൂളുകള്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്കൂളുകള്‍ അമിത ഫീസ് ഈടാക്കുന്നതിനെതിരെ പരാതി ഉയര്‍ന്നു വന്നിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച വിദ്യാഭ്യാസമൊരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും അന്വേഷണത്തിൽ ഏതെങ്കിലും സ്‌കൂളിനെതിരെ ഉയര്‍ന്നുവന്ന പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ കർശന നടപടി സ്വീകരിക്കുമെന്നും ആം ആദ്മി പാര്‍ട്ടി വക്താവ് മല്‍വിന്ദര്‍ സിങ് കാങ് പറഞ്ഞു.