ഇമ്രാന്‍ ഖാനുവേണ്ടി മുറവിളി; പ്രതിഷേധക്കടലായി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാന് ഭരണം നഷ്ടമായതിനുപിന്നാലെ പാകിസ്താനില്‍ പ്രക്ഷോഭം. ഇമ്രാന്‍ അനുകൂലികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രകടനങ്ങള്‍ അരങ്ങേറി. 'പാക്കിസ്ഥാൻ 1947-ൽ സ്വതന്ത്ര രാജ്യമായി. പക്ഷേ ഇന്നു മുതൽ സ്വാതന്ത്ര്യസമരം വീണ്ടും തുടങ്ങുന്നു' എന്നാണ് കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. പരമാധികാരവും ജനാധിപത്യവും എന്നും കാത്തുസംരക്ഷിക്കുന്നതു രാജ്യത്തെ ജനങ്ങളാണെന്നും അതിനെ അട്ടിമറിച്ചവര്‍ക്കെതിരെ തെരുവിലിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്ലാമാബാദ്, കറാച്ചി, പെഷവാര്‍, ലാഹോര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധമിരമ്പി. സൈന്യത്തിനെതിരെ 'ചൗക്കിദാര്‍ ചോര്‍ ഹേ' (കാവല്‍ക്കാര്‍ കള്ളന്മാരാണ്) എന്ന മുദ്രാവാക്യം മുഴങ്ങി. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങള്‍.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പുതിയ പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പ്. ഷഹബാസ് ഷെരീഫാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് എതിരെ ഇമ്രാന്റെ പാകിസ്താന്‍ തെഹരീക് ഇ ഇന്‍സാഫും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. അതിനിടെ, ഇമ്രാന്‍ഖാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജ്യം വിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പാകിസ്താന്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇമ്രാനെയും മറ്റ് കാബിനറ്റ് മന്ത്രിമാരെയും 'നോ ഫ്‌ളൈ' പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ കഴിഞ്ഞ ദിവസമാണ് ഇമ്രാൻ ഖാനെ പാക് ദേശീയ അസംബ്ലി പുറത്താക്കിയത്. ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷണല്‍ അസംബ്ലിയില്‍ 172 വോട്ടാണു വേണ്ടിയിരുന്നത്. പാകിസ്ഥാന്‍റെ (Pakistan) രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് പുറത്താകുന്നത്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More