മലപ്പുറം: എ. പി. അബ്ദുള്‍ വഹാബിനെ ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കി. വഹാബ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് ദേശീയ കമ്മറ്റി നടപടിയെടുത്തത്. വഹാബ് പക്ഷത്തിന്റെ ജനറല്‍ സെക്രട്ടറിയായ നാസര്‍ കോയ തങ്ങളെയും പുറത്താക്കിയിട്ടുണ്ട്. ആറ് വര്‍ഷത്തേക്കാണ് ഇരുവരെയും പുറത്താക്കിയിരിക്കുന്നത്. ഐഎന്‍എല്‍ രൂപം കൊണ്ട കാലം മുതല്‍ ഒപ്പമുണ്ടായിരുന്ന നേതാവാണ് വഹാബ്. പാര്‍ട്ടിക്കകത്ത് തര്‍ക്കം രൂപം കൊണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 17-നാണ് ഐഎന്‍എല്‍ ഔദ്യോഗികമായി പിളര്‍ന്നത്.
കഴിഞ്ഞ മാസം ഐഎൻഎൽ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് ശേഷം ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ എതിർത്തു കൊണ്ട് രംഗത്ത് വന്ന അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റായി അബ്ദുൾ വഹാബിനേയും ജനറൽ സെക്രട്ടറിയായി നാസർ കോയ തങ്ങളേയും തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ മന്ത്രി അഹമ്മദ് ദേവർകോവിൽ ചെയർമാനായി ഏഴംഗ അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. മാർച്ച് 31-ന് മുമ്പായി പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം ഐഎന്‍എല്ലിന്‍റെ സ്ഥാപക നേതാവായ വഹാബിന്‍റെ കൂടെ കൂടുതല്‍ അണികള്‍ പോയാല്‍ എൻഡിഎഫ് ആരെ ഉൾക്കൊള്ളുമെന്നതും നിർണായകമാണ്. ഐഎന്‍എല്‍ കേരളയെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണ്. അങ്ങിനെ സംഭവിച്ചാല്‍ ഐഎൻഎല്ലിന് അനുവദിച്ച ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ ഇടതുമുന്നണി തിരിച്ചു വാങ്ങാനും സാധ്യതയുണ്ട്.