റഷ്യയിൽ കമ്മ്യൂണിസ്റ്റുകളുടെ സ്ഥിതി വളരെ മോശമാണ്. അടിച്ചമർത്തപ്പെട്ട് എല്ലാ സ്വാതന്ത്ര്യവും കവർന്നെടുക്കപ്പെട്ട് അടിമകൾക്ക് തുല്യമായാണ് അവര്‍ കഴിയുന്നത്. പുട്ടിൻ പഴയ കെ ജി ബി തലവനാണ്. അദ്ദേഹം തികഞ്ഞ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. അതുകൊണ്ട് തന്നെ റഷ്യയേയും ചൈനയേയും തള്ളി പറയാത്തവര്‍ കമ്മ്യൂണിസ്റ്റുകളല്ലെന്ന് സിപിഐ എം.എല്‍.എ. പി. ബാലചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
നവീൻ, എന്‍റെ മകനേ മാപ്പ്. കരുണയില്ലാത്ത ലോകം നിന്നെ കൊന്നു. റഷ്യ, ചൈന ഈ അഹങ്കാരി രാജ്യങ്ങളെ ഇനിയും തള്ളിപ്പറയാത്തവർ കമ്മ്യൂണിസ്റ്റല്ല. കൊലയുടെ രാഷ്ടീയം ചോദ്യം ചെയ്യപ്പെടും. സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങൾ ആണത്രേ! പഴയ കാല നിലപാടുകൾ കൈവിടുന്നത് ആരായാലും പറയണം. പൊന്നിൻ സൂചിയാണേലും കണ്ണിൽ കൊണ്ടാൽ കാഴ്ച പോകും. ഇപ്പോഴത്തെ റഷ്യയിൽ കമ്മ്യൂണിസ്റ്റുകളുടെ സ്ഥിതി അറിയാമോ? അടിച്ചമർത്തപ്പെട്ട് എല്ലാ സ്വാതന്ത്ര്യവും കവർനെടുക്കപ്പെട്ട് അടിമകൾക്ക് തുല്യം കഴിയുന്നു. പുട്ടിൻ പഴയ കെ ജി ബി തലവനാണ്. അദ്ദേഹം തികഞ്ഞ ഏകാധിപതിയെപ്പോലെ പെരുമാറുന്നു. ഞാൻ എന്തുകൊണ്ട് അമേരിക്കയെക്കുറിച്ച് പറയുന്നില്ല. അമേരിക്ക പണ്ടേ ചോരക്കൊതിയുടെ, സാമ്രാജ്യത്ത മേൽക്കോയിമയുടെ രാഷ്ട്രമാണ്. അവിടെ നിന്നും നീതി ആരും പ്രതീക്ഷിക്കുന്നില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക