തിരുവനന്തപുരം: പാലക്കാട് മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരെ കേസ് എടുക്കില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനാവശ്യ തിടുക്കമാണ് കാണിച്ചതെന്നും വനംവകുപ്പ് മന്ത്രി കുറ്റപ്പെടുത്തി. അനുവാദമില്ലാതെ വനം മേഖലയില്‍ അതിക്രമിച്ച് കയറിയതിനാണ് കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരം കേസെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചത്. ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിതെന്നും കേസ് എടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കുമെന്നായിരുന്നു വനം വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ മന്ത്രിയുടെ ഇടപെടലിന്‍റെ ഭാഗമായി കേസ് എടുക്കുന്ന നടപടികള്‍ വനംവകുപ്പ് നിര്‍ത്തിവെച്ചിരിക്കുകയാണ്. വകുപ്പ് മേധാവിയേയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും മന്ത്രി നേരില്‍ വിളിച്ച് വിശദീകരണം ചോദിക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മുൻ മന്ത്രി എ. കെ. ബാലൻ പാലക്കാട് ആശുപത്രിയിലെത്തി ബാബുവിനെ സന്ദര്‍ശിച്ചു. ബാബുവിന് ദ്രാവകരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നതെന്നും സിടി സ്കാൻ എടുത്തു നോക്കിയപ്പോള്‍ കുഴപ്പമില്ലെന്നും ഡിഎംഒ ഡോ കെ. പി. റീത്ത പറഞ്ഞു. ബാബുവിന്റെ കാലിലെ പരിക്ക് സാരമുള്ളതല്ല. ആരോഗ്യ നില തൃപ്തികരമാണെങ്കിലും ഇന്ന് ഡിസ്ചാർജ് ചെയ്യില്ലെന്നും ഐ സി യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റുമെന്നും ഡിഎംഒ കൂട്ടിച്ചേര്‍ത്തു.
മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യമാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. മൂന്ന് സുഹൃത്തുകള്‍ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാബു ട്രക്കിംഗ് നടത്തിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍ മല കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ തിരിച്ച് താഴേക്ക് ഇറങ്ങി. എന്നാല്‍ ബാബു കുറച്ച് കൂടെ മുകളിലേക്ക് പോകുകയായിരുന്നു. ഇതിനിടെ കാല്‍ വഴുതി ബാബു താഴേക്ക് വീഴുകയായിരുന്നു എന്നാണ് അനുമാനം. കൈയിലുണ്ടായിരുന്ന ഫോണ്‍ ഉപയോഗിച്ചാണ് ബാബു താന്‍ കുടുങ്ങി കിടക്കുന്ന വിവരം സുഹൃത്തുക്കളെ അറിയിച്ചത്.