നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുതുടങ്ങി. ഇന്നുമുതല്‍ മൂന്നു ദിവസം ചോദ്യം ചെയ്യാമെന്നാണ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരേയും ക്രൈംബ്രാഞ്ച് ഇന്നുമുതല്‍ ചോദ്യംചെയ്യും.
ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവുണ്ട്. എല്ലാ തരത്തിലും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസമുണ്ടായാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഘൂഡാലോചന നടത്തുന്നത് ചരിത്രത്തില്‍ ആദ്യമാണ് എന്നാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചത്. ദിവസവും അഞ്ചോ ആറോ മണിക്കൂര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. എന്ത് ഉപാധികളും അംഗീകരിക്കാന്‍ തയ്യാറാണെന്നും രാത്രി കസ്റ്റഡിയില്‍ വച്ചു തന്നെ ചോദ്യം ചെയ്യണോ എന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ ചോദ്യം ചെയ്യലില്‍ എത്രത്തോളം തെളിവുകള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ചിനു സാധിക്കുമെന്നത് കേസിന്റെ ഭാവിയെതന്നെ നിര്‍ണ്ണയിക്കുന്ന ഘടകമാണ്. സ്വന്തം വീട്ടിനകത്ത് ഇരുന്നുകൊണ്ട് ഒരാള്‍ സംസാരിക്കുന്നത് എങ്ങനെ ഗൂഡാലോചനയാകുമെന്നാണ് കഴിഞ്ഞ ദിവസം കോടതി പ്രിസിക്യൂഷനോട് ചോദിച്ചത്. എന്നാല്‍ സംസാരം മാത്രമല്ല, അതു നടപ്പാക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നുവെന്നും അതിന്‍റെ തെളിവുകള്‍ മുദ്രവെച്ച കവറില്‍ സമിര്‍പ്പിക്കാമെന്നും പ്രിസിക്യൂഷന്‍ മറുപടി നല്‍കി. ആ രേഖകള്‍ പരിശോധിച്ച ശേഷമാണ് ദിലീപിനെതിരായ സാക്ഷികളുടെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും തെളിവുകൾ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും കോടതി വിലയിരുത്തിയത്.