തന്നോട് മോശമായി സംസാരിച്ച ആളെ തല്ലിയ സംഭവത്തെക്കുറിച്ച് ഓര്‍ത്ത് നടി സുരഭി ലക്ഷ്മി. ജയരാജ് സംവിധാനം ചെയ്ത ‘ഗുല്‍മോഹര്‍’ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വച്ച് സുരഭി ഒരാളെ തല്ലിയെന്നായിരുന്നു അന്ന് വാർത്തകൾ വന്നത്. എന്നാൽ അത് സംഭവിച്ചത് ഷൂട്ടിങ് സെറ്റിൽ വച്ചല്ലെന്നും തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിൽ വച്ചാണ് താന്‍ ഒരാളെ തല്ലിയതെന്നും ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ സുരഭി പറയുന്നു.
'ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. യൂണിവേഴ്സിറ്റി കലോത്സവം നടക്കുന്ന സമയത്ത് ഒരുപയ്യന്‍ എന്നോടു ചോദിച്ചു ഗുല്‍മോഹര്‍ എന്ന ചിത്രത്തിനു വേണ്ടി നിങ്ങള്‍ എത്രപേര്‍ക്കു കിടന്നുകൊടുത്തു എന്ന്. ആദ്യംതന്നെ കായികമായി മറുപടി നല്‍കാനാണ് തോന്നിയത്. പിന്നെയായിരുന്നു സംസാരം. അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന മറ്റു പിള്ളാരൊക്കെ കൂടി. സുരഭിയോട് അവന്‍ എന്തോ മോശമായി സംസാരിച്ചു എന്നുപറഞ്ഞ് കൂട്ടതല്ലായിരുന്നു' - എന്നാണ് സുരഭി ലക്ഷ്മി പറഞ്ഞത്. ഒരിക്കലും ഒരാണും ഒരു പെണ്ണിനോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമായിരുന്നു അതെന്ന ബോധ്യം അന്നും ഇന്നുമുണ്ട്. അതുകൊണ്ടാണ് ആദ്യംതന്നെ തല്ലാന്‍ തോന്നിയതെന്നും അവര്‍ പറഞ്ഞു. സ്വതന്ത്രമായി ചിന്തിക്കാനും തെറ്റുകണ്ടാല്‍ പ്രതികരിക്കാനുമ്മുള്ള ചങ്കൂറ്റം വീട്ടില്‍നിന്നും പകര്‍ന്നു കിട്ടിയതാണെന്നും അവര്‍ വ്യക്തമാക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയാണ് സുരഭി ലക്ഷ്മി. വടകര ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു പഠനം. തുടര്‍ന്ന് കാലടി സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും തിയേറ്റര്‍ ആട്‌സില്‍ ബിരുദാനന്തര ബിരുദവും നേടി. നാടക, സിനിമാ രംഗങ്ങളില്‍ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയ സുരഭി ലക്ഷ്മി ടി വിയിലെ സാമൂഹ്യവിമര്‍ശന പരിപാടികളിലും സജീവമാണ്.