വിതുരയിലെയും സൂര്യനെല്ലിയിലെയും പെണ്‍കുട്ടികളുടെ തൊണ്ടയില്‍ കുടുങ്ങിയ ആ വാക്കാണിത്- ദീപ നിശാന്ത്

അഞ്ച് വര്‍ഷമായി താന്‍ നേരിടുന്ന അവഹേളനത്തെക്കുറിച്ച് അക്രമിക്കപ്പെട്ട നടി തുറന്നുപറഞ്ഞതിന് പിന്നാലെ ഐക്യദാര്‍ഡ്യവുമായിഎഴുത്തുകാരി ദീപ നിശാന്ത്‌. 'സൂര്യനെല്ലി' പെൺകുട്ടിയായും 'വിതുര' പെൺകുട്ടിയായുമൊക്കെ വിശേഷിപ്പിച്ച് ഇരവത്കരിച്ചും സഹതപിച്ചും പരിഹസിച്ചും കുറ്റപ്പെടുത്തിയും മുഖ്യധാരാസമൂഹം അരികുവത്കരിച്ച നിരവധി പെൺകുട്ടികളുടെ തൊണ്ടയിൽ കുരുങ്ങി മരിച്ചിട്ടുണ്ടാവും ഇത്തരം തുറന്ന് പറച്ചിലുകള്‍ എന്ന് ദീപ നിശാന്ത് അഭിപ്രായപ്പെട്ടു. ശരിക്കും 'വനിതകളുടെ വഴികാട്ടി' അവൾ തന്നെയാണെന്നും ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

കുറ്റം ചെയ്തത് താനല്ലെങ്കിലും അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും നിരവധി ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്കുവേണ്ടി നിലകൊളളുന്ന ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു എന്നായിരുന്നു ആക്രമിക്കപ്പെട്ട നടി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

"5 വർഷമായി എൻ്റെ പേരും വ്യക്തിത്വവും എനിക്കു സംഭവിച്ച അതിക്രമത്തിനിടയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.. കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ട്". പ്രഹരശേഷിയുള്ള ചില വാചകങ്ങളുണ്ട്... മേൽക്കൊടുത്ത വാചകങ്ങൾ അത്തരത്തിലുള്ളതാണ്.താൻ നേരിടേണ്ടി വന്ന അതിക്രമത്തിനെതിരെ നിയമപരമായി നീങ്ങുന്ന ഒരു പെൺകുട്ടിയുടെ വാക്കുകളാണിത്.

'സൂര്യനെല്ലി'പെൺകുട്ടിയായും 'വിതുര ' 'പെൺകുട്ടിയായുമൊക്കെ വിശേഷിപ്പിച്ച് ഇരവത്കരിച്ചും സഹതപിച്ചും പരിഹസിച്ചും കുറ്റപ്പെടുത്തിയും മുഖ്യധാരാസമൂഹം അരികുവത്കരിച്ച നിരവധി പെൺകുട്ടികളുടെ തൊണ്ടയിൽ കുരുങ്ങി മരിച്ചിട്ടുണ്ടാവും ഇത്തരം വാക്കുകൾ. വാദിയേയും പ്രതിയേയും കല്യാണം കഴിപ്പിച്ച് ഒത്തുതീർപ്പിനു ശ്രമിക്കുന്ന ജഡ്ജിമാരുള്ള ഒരു  നാട്ടിൽ പീഡനക്കേസിൻ്റെ വിചാരണ സ്ത്രീകളെ സംബന്ധിച്ച്  അത്ര സുഗമമായിരിക്കില്ല.. ജനപ്രതിനിധികളടക്കമുള്ള മനുഷ്യർ സ്വന്തം മനസ്സിലെ അഴുക്കുകൾ ചാനൽ ചർച്ചകളിൽ കുടഞ്ഞിടുന്ന ഒരു കാലത്ത് ശാരീരികമായി ഏറ്റുവാങ്ങേണ്ടി വന്ന അതിക്രമത്തേക്കാൾ ഭീകരമായിരിക്കും കോടതിമുറികളിലും സൈബറിടത്തിലും അവൾ ഏറ്റുവാങ്ങേണ്ടി വരുന്ന വെർബൽ റേപ്പുകൾ.. അതിനിടയിലും പതറാതെ അവൾ മുന്നോട്ടു പോവുകയാണ്... നീതിക്കുവേണ്ടി ഏതറ്റം വരെയും പോകുമെന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുകയാണ്.. ശരിക്കും 'വനിതകളുടെ വഴികാട്ടി' അവൾ തന്നെയാണ്. പ്രിയപ്പെട്ടവളേ ....അഭിവാദ്യങ്ങൾ... നീതി ലഭിക്കട്ടെ...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 1 day ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 5 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More