അതിഥി തൊഴിലാളികൾക്ക് നിലമ്പൂരിൽ നിന്ന് നാട്ടിലേക്ക് ട്രെയിനുണ്ടെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് എടവണ്ണ മണ്ഡലം മുൻ പ്രസിഡന്റ് ഷെരീഫാണ് പിടിയിലായത്. ഐപിസി 153, കേരള പൊലീസ് ആക്ട് 118 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
സംഭവത്തിൽ നേരത്തെ മണ്ഡലം പ്രസിഡന്റ് സാകിർ തുവ്വക്കാട് അറസ്റ്റിലായിരുന്നു. സാമൂഹ മാധ്യമങ്ങളിലുടെയാണ് ഇരുവരും വ്യാജപ്രചരണം നടത്തിയത്. വാട്സ്ആപ്പ് സന്ദേശം നിരവധി ഗ്രൂപ്പുകളിലാണ് ഷെയർ ചെയ്യപ്പെട്ടത്. സന്ദേശം വിശ്വസിച്ച് ഏതാനം അതിഥി തൊഴിലാളികള്‍ നിലമ്പൂരിൽ യോഗം ചേര്‍ന്നിരുന്നു. തുടർന്ന് എടവണ്ണ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പിടിയിലായത് പിടിയിലായത്. സാകിറിനെതിരെയും ഐപിസി 153, കേരള പൊലീസ് ആക്റ്റ് 118 എന്നീ വകുപ്പകൾ പ്രകാരമാണ് കേസ് എടുത്തത്.
സാകിറിനെതിരെ കേസ് എടുത്ത വിവരം മലപ്പുറം ജില്ലാ കളക്ടർ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. മലപ്പുറം ജില്ലയിൽ മാത്രം 257 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേ സമയം തനിക്ക് ഫോണിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദേശം പ്രചരിപ്പിച്ചതെന്നാണ് സാകിറിന്റെ വാദം.