മാനന്തവാടി: ജയില്‍ സൂപ്രണ്ടിനെതിരെ ഭീഷണി മുഴക്കി മുട്ടില്‍ മരംമുറിക്കേസ് പ്രതി. പ്രതി റോജി അഗസ്റ്റിനാണ് പോലീസ് സൂപ്രണ്ടിനെതിരെ ഭീഷണി മുഴക്കിയത്. ഇതേതുടര്‍ന്ന് റോജിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കേസിലെ മറ്റുപ്രതികളായ ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ മാനന്തവാടി ജയിലിൽ തന്നെ തുടരും. രണ്ടാമത്തെ തവണയാണ് പൊലീസും, പ്രതികളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.
കഴിഞ്ഞ ജൂലൈയില്‍ പ്രതികളുടെ അമ്മ മരിച്ച സമയത്താണ് ഇവര്‍ കോടതി മുറിയില്‍ വെച്ച് പൊലീസിനോട് കയര്‍ത്ത് സംസാരിച്ചത്. അമ്മയുടെ സംസ്കാര ചടങ്ങില്‍ പൊലീസ് പാടില്ലെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നിലപാട് അറിയിച്ചതോടെയാണ് പ്രതികളും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നത്. ഒടുവില്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് പറഞ്ഞ പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു.മുട്ടിൽ മരം കൊള്ളക്കേസിലെ പ്രധാന പ്രതികളാണ് സഹോദരങ്ങളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവര്‍. മുട്ടില്‍ മരം മുറി കേസില്‍ 43 കേസുകള്‍ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.കെ. സമീറിന്‍റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 36 കേസുകളിലും പ്രധാന പ്രതികള്‍ മുട്ടില്‍ സഹോദരങ്ങളാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റവന്യൂ വകുപ്പ് മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവിന്റെ മറവില്‍ വയനാട്ടിലെ മുട്ടില്‍ സൌത്ത് വില്ലേജില്‍ നിന്ന് വ്യാപകമായി ഈട്ടി മരങ്ങള്‍ മുറിച്ചുകടത്തിയെന്നതാണ് പ്രതികള്‍ക്കെതിരെ ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റം.