സ്‌റ്റോക്ക്‌ഹോം: ഇത്തവണത്തെ സാഹിത്യ നൊബേല്‍ ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍ റസാഖ് ഗുര്‍ണയ്ക്ക്. സംസ്‌കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്‍ക്കുമിടയില്‍ ഗള്‍ഫ് അഭയാര്‍ത്ഥികള്‍ അനുഭവിക്കുന്ന കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുളള സംഭാവനയ്ക്കാണ് പുരസ്‌കാരമെന്ന് നൊബേല്‍ പുരസ്‌കാര സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
അഭയാര്‍ത്ഥികളുടെ ജീവിതപ്രശ്‌നങ്ങളോടുളള വിട്ടുവീഴ്ച്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവമാണ് അബ്ദുള്‍ റസാഖിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയതെന്നും നൊബേല്‍ സമിതി വ്യക്തമാക്കി. 1994-ല്‍ പുറത്തിറങ്ങിയ പാരഡൈസ് ആണ് അബ്ദുള്‍ റസാഖിന്റെ പ്രധാന കൃതി. ബുക്കര്‍ സമ്മാനത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കൃതിയാണ് പാരഡൈസ്. കിഴക്കന്‍ ആഫ്രിക്കയിലെ സന്‍സിബാര്‍ ദ്വീപിലാണ് അബ്ദുള്‍ റസാഖ് ഗുര്‍ണ ജനിച്ചത്. ആദ്യകാലത്ത് മാതൃഭാഷയായ സ്വാലിഹിയിലായിരുന്നു പുസ്തകങ്ങളെഴുതിയിരുന്നത്. പിന്നീട് എഴുത്ത് ഇംഗ്ലീഷിലായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
ദോത്തീ, മെമ്മറി ഓഫ് ഡിപ്പാര്‍ച്ചര്‍, പ്രില്‍ഗ്രിംസ് വേ, അഡ്മയറിംഗ് സൈലന്‍സ്, ബൈ ദ സീ, ഡെസേര്‍ഷന്‍ എന്നിവയാണ് പ്രധാന കൃതികള്‍. മൈ മദര്‍ ലിവ്ഡ് ഓണ്‍ എ ഫാം ഇന്‍ ആഫ്രിക്ക എന്ന ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.