തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍റെ പേരില്‍ സ്കൂള്‍ വാങ്ങിക്കാനായി പിരിച്ച 16 കോടിയുടെ കണക്ക് പുറത്തുപറയാന്‍ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ തയാറാകണമെന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാര്‍ ആവശ്യപ്പെട്ടു.. സിപിഎം ജില്ലാ കമ്മറ്റി നല്‍കിയ സ്വീകരണത്തില്‍ കോഴിക്കോട്ട്സം സാരിക്കുകയായിരുന്നു അനില്‍ കുമാര്‍. കെ കരുണാകരന്റെ പേരിൽ രൂപീകരിച്ച ട്രസ്റ്റിന്റെ പേരിലാണ് സുധാകരന്റെ നേതൃത്വത്തിൽ പണപ്പിരിവ് നടന്നത്. പണം സുധാകരൻ മാത്രം ഡയറക്‌ടറായ കണ്ണൂർ എഡൃൂപാർക്കിലേക്കാണ് മാറ്റിയത്. ട്രസ്റ്റിന്റെ പണം ഉപയോഗിച്ചില്ലെങ്കിൽ സർക്കാരിലേക്ക് കൈമാറണമെന്നതായിരുന്നു വ്യവസ്ഥ. അതും പാലിക്കപ്പെട്ടില്ല.
താന്‍ കമ്യൂണിസ്റ്റാകാന്‍ കാരണം, വി ഡി സതീശനും, കെ സുധാകരനുമാണ്. അതിനവരോട് കടപ്പാടുണ്ട്. അല്ലെങ്കില്‍ ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസിലെ പൊട്ടക്കിണറിലെ തവളയെപ്പോലെ കിടന്നേനെ, രണ്ട് തവണ എനിക്ക് സീറ്റ് നിഷേധിച്ചപ്പോഴും തല മുണ്ഡനം ചെയ്തു ചീത്തവിളിക്കാന്‍ പോയിട്ടില്ല. സുധാകരനെ പ്രസിഡന്റാക്കിയില്ലെങ്കിൽ കലാപമുണ്ടാകുമെന്ന് പ്രചാരണം നടത്തി. സൈബർ ഗുണ്ടകളെ ഉപയോഗിച്ചുള്ള ഈ പ്രചാരണത്തിന്റെ ഉറവിടം കെ സുധാകരനായിരുന്നു. സംഘപരിവാര്‍ മനസുള്ളയാളാണ് കെ സുധാകരന്‍. ഇത്തരമൊരാള്‍ കെ പി സി സി പ്രസിഡന്‍റ് സ്ഥാനത്ത് തുടര്‍ന്നാല്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധിക്കില്ല. രമേശ് ചെന്നിത്തലയെ അട്ടിമറിച്ചാണ് വി ഡി സതീശന്‍ അധികാരത്തിലെത്തിയത്- അനില്‍ കുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡി സി സി ലിസ്റ്റുമായി ബന്ധപ്പെട്ടാണ് അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ എത്തിയത്. ഉപാധികളൊന്നുമില്ലാതെയാണ് സിപിഎമ്മിലേക്ക് പോകുന്നതെന്നും, ആത്മാഭിമാനം ഉയര്‍ത്തി പിടിക്കാന്‍ സി പി എമ്മില്‍ സാധിക്കുമെന്നുമാണ് അനില്‍ കുമാര്‍ പറഞ്ഞത്. കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലെത്തിയ കെ പി അനില്‍ കുമാറിനെ എ കെ ജി സെന്‍ററില്‍ സെന്‍ററില്‍ പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് സ്വീകരിച്ചത്.