തിരുവനന്തപുരം: കേരള പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്ന സിപിഐ മുതിര്‍ന്ന നേതാവ് ആനി രാജയുടെ പ്രസ്താവന തള്ളി സി പി ഐ. ആനി രാജയുടെ പരാമര്‍ശം പാര്‍ട്ടിയുടെതല്ലെന്നും, അത് വ്യക്തി കേന്ദ്രീകൃതമാണെന്നുമാണ് പാര്‍ട്ടി നിലപാട്. ഈ മാസം 9 ന് ചേരുന്ന പാര്‍ട്ടി മീറ്റിങ്ങില്‍ ഈ വിഷയം ചര്‍ച്ചക്കെടുക്കുമെന്നും, അതിന് ശേഷം വിഷയത്തില്‍ നിലപാട് വ്യക്തമാക്കുമെന്നാണ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളാ പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആനി രാജ ആരോപിച്ചത്. സര്‍ക്കാര്‍ നയത്തിനെതിരെ ഈ വിഭാഗം പ്രവര്‍ത്തിക്കുകയാണെന്നും ആനി രാജ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മകളേയും പരസ്യ വിചാരണ ചെയ്ത സംഭവവും, സ്ത്രീധന പീഡനക്കേസില്‍ പൊലീസ് എടുക്കുന്ന നിലപാടുകളും ചൂണ്ടിക്കാട്ടിയാണ് ആനി രാജയുടെ വിമര്‍ശനം. നിയമാവബോധമുള്ള പൊലീസുകാര്‍ സംസ്ഥാനത്ത് കുറവാണെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു. അതേസമയം, ആനി രാജയുടെ ആരോപണം ഗൗരവതരമാണെന്നും, ഇക്കാര്യത്തില്‍ സർക്കാർ നടപടി സ്വീകരിക്കണമെന്നും വി ഡി സതീശനും ആവശ്യപ്പെട്ടിരുന്നു.