ആപ്പിളിന്റെ വില വീണ്ടും കുറയ്ക്കാനുളള അദാനിയുടെ നീക്കത്തിനെതിരെ കര്‍ഷകര്‍

ഷിംല: കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന ആപ്പിളിന്റെ വില വെട്ടിക്കുറച്ച് അദാനിയുടെ സംഭരണശാലകള്‍. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 88 രൂപ നല്‍കിയിരുന്ന പ്രീമിയം ആപ്പിളിന് ഇപ്പോള്‍ നല്‍കുന്നത് 72 രൂപയാണ്. നിലവില്‍ അദാനി ഗ്രൂപ്പ് നിശ്ചയിച്ചിട്ടുളള വില വളരെ കുറവാണ്. വില ഉയര്‍ത്താനുളള തീരുമാനമുണ്ടായില്ലെങ്കില്‍ അദാനി ഗ്രൂപ്പിനെ ബഹിഷ്‌കരിക്കുമെന്ന നിലപാടാണ് കര്‍ഷകരെടുത്തിരിക്കുന്നത്.

വളരെ നിരാശാകരമായ തീരുമാനമാണ് അദാനി ഗ്രൂപ്പിന്റേത്. തികച്ചും ഏകപക്ഷീയമായാണ് അദാനീ ഗ്രൂപ്പ് ആപ്പിളിന്റെ വില നിശ്ചയിക്കുന്നതെന്നും സര്‍ക്കാരിനെയോ കര്‍ഷകരെയോ അറിയിക്കാതെയാണ് വില തീരുമാനിച്ചതെന്നും ആപ്പിള്‍ കര്‍ഷകരുടെ സംഘടന പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയിൽ ആപ്പിൾ ഏറ്റവും കൂടുതൽ ഉത്പാ​ദിപ്പിക്കുന്നത് ഹിമാചൽ പ്രദേശിലാണ്. വിലയിടിവിനെ തുടര്‍ന്ന് വന്‍ ദുരിതത്തിലാണ് കര്‍ഷകര്‍.  20 മുതൽ 25 കിലോഗ്രാം വരെ ഭാരമുള്ള ആപ്പിൾ ബോക്സിന് 300 രൂപ വരെയാണ് വില. കൊവിഡിന്റെ മൂന്നാം തരം​ഗ ഭീതിയിൽ കർഷകർ പഴുക്കാത്ത ആപ്പിളുകൾ വിപണയിലെത്തിക്കുന്നതാണ് വില തകർച്ചക്ക് പ്രധാനകാരണം. ലോക്ഡൗണിനെ തുടർന്നുള്ള മാന്ദ്യത്തിൽ നിന്ന് ആപ്പിൾ വിപണി ഇപ്പോഴും കരകയറിയിട്ടില്ല. അതിനിടെയാണ്  ആപ്പിളിന്‍റെ വില കുറയ്ക്കാനുള്ള അദാനി ഗ്രൂപ്പിന്‍റെ തീരുമാനം.
Contact the author

Web Desk

Recent Posts

National Desk 9 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More