താലിബാന്‍ തകര്‍ത്ത തലയോട്ടിയുടെ ഭാഗം ഇപ്പോഴും താന്‍ സൂക്ഷിക്കുന്നുണ്ട് - മലാല യൂസഫ്‌ സായ്

ബൂസ്റ്റണ്‍: താലിബാന്‍ വെടിവെച്ച് തകര്‍ത്ത തലയോട്ടിയുടെ ഭാഗം ഇപ്പോഴും താന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്ന് നോബല്‍ സമ്മാന ജേതാവ് മലാലാ യൂസഫ്‌ സായ്. അഫ്ഗാനിസ്ഥാന്‍ താലിബാന്‍ തീവ്രവാദികള്‍ കീഴടക്കിയതിന് പിന്നാലെയാണ് മലാലയുടെ പ്രതികരണം. അതോടൊപ്പം അഫ്ഗാന്‍ ജനതയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ലോക രാഷ്ട്രങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും മലാല പറഞ്ഞു.

2012 ഒക്ടോബറിൽ താലിബാൻ തീവ്രവാദികള്‍ സ്കൂള്‍  ബസിലേക്ക് അതിക്രമിച്ച് കയറി. തന്‍റെ തലയിലേക്ക് വെടി വെച്ചു. അത് തലച്ചോറിന് ക്ഷതമുണ്ടാക്കി. വെടിയുണ്ട പുറത്തെടുത്ത ശാസ്ത്രക്രിയയുടെ മുറിപ്പാടുകള്‍ തന്‍റെ ശരീരത്തില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. പാകിസ്ഥാനിലെ പെഷവാറിലെ ഡോക്ടര്‍മാരുടെ പെട്ടന്നുള്ള ഇടപെടലാണ് തന്‍റെ ജീവന്‍ തിരിച്ച് കിട്ടാന്‍ സഹായകമായത്. അവിടുന്ന്  ഇസ്‌ലാമാബാദിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലേക്കും മാറ്റുകയായിരുന്നുവെന്നും മലാല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതോടൊപ്പം, ശസ്ത്രക്രിയ ചെയ്ത് മാറ്റിയ തലയോട്ടിയുടെ ഭാഗം തന്‍റെ വയറിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. അണുബാധ ഏല്‍ക്കാതിരിക്കാന്‍ ടൈറ്റാനിയം പ്ലേറ്റ് ഉപയോഗിച്ചാണ് തലയോട്ടിയുടെ ഭാഗം അടച്ചത്. താലിബാന്‍ തകര്‍ത്ത് തന്‍റെ തലയോട്ടി ഇപ്പോഴും താന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും മലാല കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയതിനാണ് താലിബാന്‍ തീവ്രവാദികള്‍ മലാലയെ വെടിവെച്ചത്.

Contact the author

Web Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More