ലക്നൗ: പൊലീസ് സേനാംഗങ്ങള്‍ക്ക് താടി വളര്‍ത്താന്‍ ഭരണഘടനാപരമായി അവകാശമില്ലെന്ന് അലഹബാദ് ഹൈക്കോടതി. താടി വയ്ക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരൻ സമർപ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. പോലീസ് സേനയില്‍ താടി വളര്‍ത്തുന്നത് ഭരണഘടനാപരമായ അവകാശമായി കണക്കാക്കാനാകില്ല. ഇക്കാര്യത്തിൽ മതസ്വാതന്ത്യം ഉറപ്പു നല്‍കുന്ന വകുപ്പ് 25 ന്‍റെ പരിരക്ഷയും പൊലീസുകാരന് ഉണ്ടാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
താടി വച്ചതിന്റെ പേരിൽ നവംബറിൽ പൊലീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മുഹമ്മദ് ഫർമാനാണ് കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 25-)0 വകുപ്പ് പ്രകാരം അവകാശമുണ്ടെന്നായിരുന്നു പരാതിക്കാരന്‍റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് ജസ്റ്റിസ് രാജേഷ് സിങ് ചൗഹാൻ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പോലീസുകാർ താടി വയ്ക്കുന്നത് നിരോധിച്ച് കൊണ്ട് 2020 ഒക്ടോബർ 26 ന് ഡിജിപി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് താടി വെക്കാന്‍ സാധിക്കുമെന്നാണ് പരാതിക്കാരന്‍ ഉന്നയിച്ചത്. എന്നാല്‍ ഡിജിപിയുടെ സര്‍ക്കുലറിന് ശേഷവും മുഹമ്മദ് ഫർമാന്‍ താടി വെച്ചത് സര്‍ക്കാര്‍ ലംഘനമാണ്. ശരിയായ രീതിയില്‍ യൂണിഫോം ധരിക്കുന്നതിനും സേനാംഗങ്ങൾക്ക് ഒരേ മാതൃകയിലുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സർക്കുലർ പുറപ്പെടുവിക്കാൻ പൊലീസിന് അധികാരമുണ്ട്. ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.