അത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഉദ്ദേശത്തെ ശക്തിപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുളളു, മാത്രമല്ല സമാധാനപരമായ കര്‍ഷകരുടെ പോരാട്ടത്തിന് ചീത്തപ്പേരു മാത്രമേ ഉണ്ടാക്കുകയുളളു എന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു
വിവാദ കാർഷിക ബില്ലുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കർഷകരുടെ സമരം തുടരുന്ന സാഹചര്യത്തില്‍ സഭയില്‍ പ്രതിപക്ഷം നിരന്തരം ഉയര്‍ത്തുന്ന വെല്ലുവിലകളെ ഫലപ്രദമായി നേരിടാനാണ് എല്ലാ അംഗങ്ങളോടും ഹാജരാകാന്‍ നിര്‍ദേശിച്ചത് എന്ന തരത്തിലുള്ള വിലയിരുത്തലുകളും ഉണ്ടായിരുന്നു.
ഉച്ചക്കു 12 മുതല്‍ വൈകീട്ട് നാലു വരെയായിരിക്കും ട്രെയിന്‍ തടയുക. ഇതു സംബന്ധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിപ്പ് നല്‍കി. ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും നിയമം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കര്‍ഷക മോര്‍ച്ചയുടെ തിരുമാനം.