വയനാട്: മുട്ടില്‍ വനം കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ക്കെതിരായ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും, ഉന്നത ഉദ്യോഗസ്തര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
പ്രതികൾ സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തതാണ്. വില്ലേജ് ഓഫീസര്‍മാരടക്കം അന്വേഷണം നേരിടുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിനാല്‍ പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണത്തിന് സ്റ്റേയില്ലെന്നും കോടതി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വനം കൊള്ളയുമായി ബന്ധപ്പെട്ട് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. സമഗ്രമായ അന്വേഷണമാണ് വനം മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവിന്‍റെ മറവില്‍ ഏതൊക്കെ ജില്ലകളില്‍ നിന്ന് റവന്യൂ വകുപ്പ് മരം മുറിച്ച് കടത്തിയെന്ന് അന്വേഷിക്കും. വനം വിജിലൻസ് സിസിഎഫിനാണ് അന്വേഷണ ചുമതല. ഈട്ടിമരം മുറി സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടെന്ന സംശയം ഉന്നത ഉദ്യോഗസ്ഥർ വനംമന്ത്രി വിളിച്ച യോഗത്തിൽ ഉന്നയിച്ചിരുന്നു.