പീഡന കേസിൽ വിടുതൽ ഹര്‍ജി നിൽകിയ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തിരിച്ചടി. വിചാരണ കൂടാതെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജിയാണ് കോടതി തള്ളിയത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജിയിന്മേൽ വിധി പറഞ്ഞത്. തെളിവുകൾ കെട്ടിചമച്ചതാണെന്നും വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് കേസെന്നുമായിരുന്നു ബിഷപ്പിന്‍റെ വാദം. ബിഷപ്പിനെതിരെ തെളിവുകൾ ഉണ്ടെന്നും വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. ഇരുവിഭാഗങ്ങളുടേയും വാദം വിശദമായി കേട്ടാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളും തെളിവുകളും കോടതി വിശദമായി പരിശോധിച്ചു. ഹര്‍ജിയുമായി ഫ്രാങ്കോ മേൽക്കോടതിയെ സമീപിച്ചേക്കും കേസിൽ രഹസ്യ വിചാരണ വേണമെന്നും ബിഷപ്പ് കോടതിയോട് ആവശ്യപ്പെട്ടിട്ടിണ്ട്. ഈ ഹർജിയിന്മേൽ കോടതി പിന്നീട് വിധി പറയും. കേസിലെ സാക്ഷിയായ മറ്റൊരു കന്യാസ്ത്രീയുടെ മൊഴി പുറത്ത് വന്ന സാഹചര്യത്തിലാണ് ബിഷപ്പ് ഇത്തരം ആവശ്യം ഉന്നയിച്ചത്. പ്രോസിക്യൂഷൻ മൊഴി മാധ്യമങ്ങൾക്ക് ചോര്‍ത്തി നൽകുകയായിരുന്നു എന്നാണ് ബിഷപ്പിന്‍റെ ആരോപണം. മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്ന ആരോപണവും ഫ്രാങ്കോ മുളക്കൽ ആരോപിച്ചിരുന്നു,
ഫ്രാങ്കോ മുളക്കലിന്‍റെ വിടുതല്‍ ഹര്‍ജി തള്ളി