കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ചതിൽ ബിജെപിക്കെതിരെ പരിഹാസവുമായി സ്വാമീ സന്ദീപാനന്ദഗിരി. രാജേട്ടൻ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്രനായി നേമത്ത് മത്സരിക്കുന്നതും പിണറായി മന്ത്രിസഭായിൽ ദേവസ്വം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതും ഇന്ന് പുലർകാലത്ത് സ്വപ്നം കണ്ടു എന്നാണ് ഇടതുപക്ഷ സഹയാത്രികനായ സന്ദീപാനന്ദഗിരി ഫേസ് ബുക്കിൽ കുറിച്ചത്.
പ്രമേയത്തെ പിന്തുണച്ചതിന് തൊട്ടുപിന്നാലെ രാജേട്ടൻ മുത്താണ് എന്ന അടിക്കുറിപ്പോടെ രാജഗോപാലിന്റെ ഫോട്ടോ സന്ദീപാനന്ദഗിരി പോസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ വന്ന കമന്റിലാണ് തന്റെ പുലർകാല സ്വപ്നവും സന്ദീപാനന്ദഗിരി ട്രോളായി വെളിപ്പെടുത്തിയത്. രാജഗോപാലിന്റെ നിലപാട് സമൂഹമാധ്യമങ്ങളിൽ ചൂട് പിടിച്ച ചർച്ചക്കാണ് ഇടയാക്കിയിരിക്കുന്നത്.
കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമ പിൻവലിക്കണമെന്ന പ്രമേയത്തെ അനുകൂലിക്കുന്നതായി നിയമസഭാ സമ്മേളനത്തിന് ശേഷം വാർത്താ സമ്മേളനത്തിലാണ് രാജഗോപാൽ വ്യക്തമാക്കിയത്. പ്രമേയത്തിന്മേലുളള തന്റെ അഭിപ്രായം പറഞ്ഞുവെങ്കിലും പൊതുവികാരം പ്രമേയത്തിന് അനുകൂലമാണെന്നും രാജഗോപാൽ അഭിപ്രായപ്പെട്ടു. അത് താൻ സ്വീകരിക്കുകയാണ്. അതാണ് ജനാധിപത്യപരമായ നിലപാട്. താൻ പിടിച്ച മുലയലിന് രണ്ട് കൊമ്പെന്ന് പറഞ്ഞ് വാശിപിക്കേണ്ട കാര്യമല്ല ഇത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പ്രമേയത്തിൽ പറഞ്ഞ ചില കാര്യങ്ങളോട് അഭിപ്രായ ഭിന്നതയുണ്ട്. അത് താൻ ചൂണ്ടിക്കാണിച്ചു. മൊത്തത്തിൽ പ്രമേയത്തെ പിന്തുണക്കുകയാണ്. കേന്ദ്രം പാസാക്കിയ 3 കാർഷിക നിയമഭേദഗതികളും പിൻവലിക്കണമെന്ന പ്രമേയത്തെ പിൻതുണക്കുന്നുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതെ എന്ന് രാജഗോപാൽ ഉത്തരം നൽകി. കൊണ്ടാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രമേയത്തിലെ ചില വാചകളോട് മാത്രമാണ് എതിർപ്പുണ്ടായിരുന്നു. അത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. നിയമം പിൻവലിക്കണമെന്ന് ബിജെപി എംഎൽഎ ആവശ്യപ്പെടുന്നതിൽ പ്രശ്നമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. നിയമം പിൻവലിക്കണമെന്നാണ് നിയമസഭയുടെ പൊതുവികാരത്തിന് ഒപ്പമാണ് താൻ എന്നും രാജഗോപാൽ പറഞ്ഞു.