അജ്ഞാതരോഗം ബാധിച്ച് ആന്ധ്രയില്‍ ആശുപത്രിയിലായവരുടെ എണ്ണം 600 കടന്നു

അമരാവതി: ആന്ധ്രപ്രദേശില്‍ അജ്ഞാതരോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 600 കടന്നു. ആറു ദിവസത്തിനുളളിലാണ് അറുനൂറിലേറേപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗബാധയെത്തുടര്‍ന്ന് 45 കാരനായ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം ചികിത്സയിലുണ്ടായിരുന്ന 85 ശതമാനംപേരും ആശുപത്രി വിട്ടു.

രോഗം പടര്‍ന്ന പ്രദേശങ്ങളില്‍നിന്നുളള ജല സാമ്പിളുകളിലൊന്നും മാലിന്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. രക്തപരിശോധനയില്‍ വൈറല്‍ അണുബാധ കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് അവകാശപ്പെടുന്നു. ജല മലിനീകരണം, ക്ലോറിന്റെയും കീടനാശിനികളുടെയും അമിത ഉപയോഗം തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. രോഗികളുടെ രക്തസാമ്പിളുകളില്‍ ലെഡ്, നിക്കല്‍ എന്നിവയുടെ അംശം കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഉപയോഗശൂന്യമായ ബാറ്ററികള്‍ കത്തിച്ചതാണോ രോഗകാരണമെന്ന് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ കുടിവെളളത്തിന്റെയും പാലിന്റെയും സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പശ്ചിമ ഗോദാവരി ജില്ലയിലെ എലൂരുവിലാണ് രോഗം പടര്‍ന്നുപിടിച്ചത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ശനിയാഴ്ച്ചയാണ്. ചര്‍ദ്ദി, കടുത്ത തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. അപസ്മാരം, മയക്കം എന്നീ ലക്ഷണങ്ങളും ചിലരില്‍ കണ്ടുവരുന്നുണ്ട്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 9 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More