ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായ രണ്ടു മൃതദേഹം കൂടി കണ്ടെത്തി. ചിന്നത്തായ് (62), മുത്തുലക്ഷ്മി (25) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പുഴയോരങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ തുടരുന്നത്.
ദുരന്തത്തില്‍ കാണാതായ അവസാന ആളെയും കണ്ടെത്തും വരെ തിരച്ചില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 12 മൃതദേഹങ്ങളാണ് ഇനി കണ്ടെത്താനുള്ളത്. ഈ മാസം 5 നാണ് ഇടുക്കി രാജമലക്കടുത്ത് ഉരുൾപൊട്ടിയത്. പെട്ടിമുടി സെറ്റിൽമെന്റെലെ ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ്ട് വൻദുരന്തമാണ് ഉണ്ടായത്. 80 ഓളം പേരാണ് ഇവിടെ താമസിച്ചിരുന്നത്.