വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ ഗൾഫിൽ നിന്ന് 85 വിമാനങ്ങൾ കേരളത്തിലെത്തും. അടുത്ത 26- ന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ ആകെ 138 വിമാനമാണ് ഇന്ത്യയിൽ എത്തുക. എയർ ഇന്ത്യ എക്സ്പ്രസിന്റെ 95 വിമാനങ്ങളാണ് സർവീസ് നടത്തും. രണ്ടാം ഘട്ടത്തിന്റെ തുർച്ചയായി എയർ ഇന്ത്യയുടെ 43 വിമാനങ്ങളും ഇതിൽ ഉൾപ്പെടും. ജൂൺ ആദ്യ വാരം വരെയാണ് ഇത്രയും വിമാനങ്ങൾ ഇന്ത്യയിലെത്തുക.
സൗദിിൽ നിന്ന് 3 വിമാനങ്ങൾ രണ്ടാം ഘട്ടത്തിന്റെ തുടർച്ചയായി സർവീസ് നടത്തും. യുഎഇയിൽ നിന്ന് 56 വിമാനങ്ങളും ഒമാനിൽ നിന്ന് 10 വിമാനങ്ങളും കേരളത്തിലെത്തും. ബഹ്റൈന്‍, ഖത്തർ എന്നിവടങ്ങളിൽ നിന്ന് 5 വീതം വിമാനങ്ങളാണ് സർവീസ് നടത്തുക. കുവൈത്തിൽ നിന്ന് 6 വിമാനങ്ങൾ കേരളത്തിലേക്കുണ്ടാകും. കോഴിക്കോടാണ് കൂടുതൽ വിമാനങ്ങൾ എത്തുന്നത്. 24 വിമാനങ്ങളാണ് കോഴിക്കോടേക്കുള്ളത്. തിരുവനന്തപുരം -20 ഉം കൊച്ചിയിൽ -22 ഉം കണ്ണൂർ-19 ഉം വിമാനങ്ങൾ സർവീസ് നടത്തും.