ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യനയ അഴിമതി കേസില്‍ മുന്‍കുര്‍ ജാമ്യം. ഡൽഹി റേസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. 15,000 രൂപ ജാമ്യതുകയും, ആള്‍ജാമ്യവും കെജ്രിവാൾ കോടതിയില്‍ ഹാജരാക്കണം. ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
തുടര്‍ച്ചയായി എട്ട് സമന്‍സ് അയച്ചിട്ടും കെജ്രിവാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കരിവാരി തേച്ച് ബിജെപിയില്‍ ചേര്‍ക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് കെജ്രിവാള്‍ ആരോപിച്ചു. മദ്യനയ കേസില്‍ തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ മുതല്‍ ഇഡി കവിതയുടെ വീട്ടില്‍ പരിശോധന നടത്തി വരികയായിരുന്നു. ഉച്ചയോടെ കസ്റ്റഡിയിലെടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. 2021-22-ല്‍ ബാറുകള്‍ക്ക് ലൈസൻസ് അനുവദിക്കാനായി പണം കൈപറ്റി എന്നാണ് ഡല്‍ഹി മദ്യനയ കേസ്. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്.