ഡല്‍ഹി: കീഴടങ്ങാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജനുവരി 21-ന് മുഴുവന്‍ കുറ്റവാളികളും ജയിലിലെത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 11 പ്രതികളില്‍ 10 പേരും സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കീഴടങ്ങാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഹർജികൾ കോടതിക്കു മുന്നിലെത്തിയത്.
കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍, പ്രായമായ മാതാപിതാക്കളുടെ പരിചരണം, ശീതകാല വിളവെടുപ്പ്, ആരോഗ്യസ്ഥിതി എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഒരു കൂട്ടം ഹർജികളാണ് പ്രതികൾ സമർപ്പിച്ചത്. പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി ജനുവരി 8-ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2002-ലെ ഗുജറാത്ത് കലാപത്തിനിടെ അന്ന് 21 വയസുകാരിയായ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലാണ് നിര്‍ണായക വിധി.