മദ്യപാനശീലമില്ലായിരുന്നെങ്കിൽ താനൊരു നല്ല മനുഷ്യനും നടനുമായേനേ എന്ന് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. മദ്യപാനത്തിൽ മുഴുകിയില്ലായിരുന്നുവെങ്കിൽ തനിക്ക് സമൂഹത്തെ മികച്ച രീതിയിൽ സേവിക്കാനും ഇന്നത്തേതിനേക്കാൾ വലിയ താരമാകാനും കഴിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ വല്ലപ്പോഴും നടക്കുന്ന പാർട്ടികളിൽ മദ്യപിക്കാം, പക്ഷെ, സ്ഥിരമായി മദ്യപിക്കരുത്. അത് സ്വന്തം ജീവുമാത്രമല്ല നാടിനും ആപത്താണ് - രജനികാന്ത് തന്‍റെ ആരാധകരോട് വ്യക്തമാക്കി. ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന തന്‍റെ പുതിയ ചിത്രമായ 'ജയിലറി'ന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018-ല്‍ പുറത്തിറങ്ങിയ 'കാല' എന്ന രജനികാന്ത് ചിത്രം പ്രമേയപരമായി അദ്ദേഹത്തിന്‍റെ കരിയറില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്ന സിനിമയായിരുന്നു. അതില്‍ മദ്യപിച്ചിരിക്കുമ്പോൾ കഥാപാത്രത്തിന്റെ അശ്രദ്ധയാണ് ഭാര്യയുടെ മരണത്തില്‍ കലാശിക്കുന്നത്. മദ്യവും സിഗരറ്റും തന്‍റെ സ്‌റ്റൈൽ സ്‌റ്റേറ്റ്‌മെന്റുകളായി ഉപയോഗിക്കുന്നതിന് പകരം രജനികാന്ത് ആദ്യമായി അതിന്‍റെ നെഗറ്റീവ് വശം ചിത്രീകരിക്കാൻ തുടങ്ങിയത് കാലയിലൂടെയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രജനീകാന്ത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലര്‍'. തമന്നയാണ് ചിത്രത്തിലെ നായിക. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ആദ്യമായി മോഹൻലാൽ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.