ആത്മാഭിമാനമുളള കോണ്‍ഗ്രസുകാരന് മറുനാടനെ അംഗീകരിക്കാനാവില്ല- ടി എന്‍ പ്രതാപന്‍

തൃശൂര്‍: ഒരു ക്യാമറ കയ്യിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന നിലപാടാണ് മറുനാടന്‍ മലയാളിക്കെന്ന് ടി എന്‍ പ്രതാപന്‍ എംപി. മുസ്ലീം സമുദായത്തെ തീവ്രവാദികളാക്കാനും കേരളത്തെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കാനുമാണ് മറുനാടന്‍ ശ്രമിച്ചതെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും അപമാനിക്കുന്ന തരത്തില്‍ വീഡിയോ ചെയ്ത മറുനാടനെ ആത്മാഭിമാനമുളള കോണ്‍ഗ്രസുകാരന് അംഗീകരിക്കാനാവില്ലെന്നും ഷാജന്‍ സ്‌കറിയയുടേത് സംഘി സ്വരമാണെന്നും അദ്ദേഹം പറഞ്ഞു. 

'മറുനാടനെക്കുറിച്ച് എനിക്ക് വിരുദ്ധാഭിപ്രായമാണുളളത്. ക്യാമറ കയ്യിലുണ്ടെങ്കില്‍ എന്തും പറയാമെന്നാണ് അവരുടെ നിലപാട്. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും അപമാനിച്ചും അധിക്ഷേപിച്ചുമുളള വീഡിയോകള്‍ അവര്‍ ചെയ്തിട്ടുണ്ട്. ഷാജന്റെ വീഡിയോകള്‍ കെപിസിസി പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഷാജന്റേത് സംഘി സ്വരമാണ്'- ടി എന്‍ പ്രതാപന്‍ പറഞ്ഞു. മുസ്ലീങ്ങളെ അടച്ചാക്ഷേപിക്കുന്ന രീതിയാണ് മറുനാടന്‍ മലയാളിയുടേതെന്നും കോണ്‍ഗ്രസുകാരെയടക്കം അധിക്ഷേപിച്ചയാളെ ഒരു കോണ്‍ഗ്രസുകാരനായ തനിക്ക് പിന്തുണയ്ക്കാനാവില്ലെന്നും കെ മുരളീധരന്‍ എംപിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കോണ്‍ഗ്രസുകാര്‍ മാധ്യമങ്ങളെ ബഹുമാനിക്കുന്നവരാണ്. പത്രസ്വാതന്ത്യം ഹനിക്കുന്നവരെ എതിര്‍ക്കുന്നവരാണ്. പക്ഷെ ഷാജന്‍ സ്‌കറിയയുടെ നിലപാടുകളോട് എതിര്‍പ്പുണ്ട്. മറ്റ് മാധ്യമങ്ങള്‍ ഞങ്ങളെ മാന്യമായാണ് വിമര്‍ശിക്കുന്നത്. അത് ഞങ്ങള്‍ ഉള്‍ക്കൊളളാറുമുണ്ട്. ഒരാളെ അടച്ചാക്ഷേപിക്കുന്നത് മാധ്യമപ്രവര്‍ത്തനമായി എനിക്ക് തോന്നിയിട്ടില്ല. മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന രീതിയാണ് ഷാജന്. അതൊരു സംഘിയുടെ പ്രവണതയായാണ് എനിക്ക് തോന്നുന്നത്. ഞങ്ങളുടെ എല്ലാമായ രാഹുല്‍ ഗാന്ധി പോയാലേ ഈ പാര്‍ട്ടി രക്ഷപ്പെടൂ എന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്, കോണ്‍ഗ്രസുകാര്‍ നേതാക്കന്മാരല്ല, ജന്തുക്കളാണ് എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനൊരാളെ കോണ്‍ഗ്രസുകാരനായ എനിക്ക് അനുകൂലിക്കാനാവില്ല'- എന്നാണ് കെ മുരളീധരന്‍ പറഞ്ഞത്. 

മറുനാടന്‍ മലയാളിക്കും ഷാജന്‍ സ്‌കറിയക്കും കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു. രമ്യാ ഹരിദാസ് എംപി, ബി ആര്‍ എം ഷഫീര്‍ തുടങ്ങിയ നേതാക്കളും ഷാജന്‍ സ്‌കറിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 8 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More