പശ്ചിമ ബംഗാളിലെ ബാങ്കുരയ്ക്ക് സമീപം രണ്ട് ലോക്കോമോട്ടീവുകൾ തമ്മിൽ കൂട്ടിയിടിച്ചു. 12 ബോഗികൾ പാളം തെറ്റി. ഒരു ലോക്കോ പൈലറ്റിന് പരിക്കേറ്റിട്ടുണ്ട്. മറ്റ് ആളപായമില്ല. നിർത്തിയിട്ട ഒരു ട്രെയിനിനു പിറകിൽ വേറൊരു ഗുഡ്‌സ് ട്രെയിൻ വന്നിടിക്കുകയായിരുന്നു. രണ്ടു ട്രെയിനുകളിലും ചരക്കുകൾ ഇല്ലാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചുവെങ്കിലും അപകടകാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. അപകടം തെക്ക്-കിഴക്കൻ മേഖലകളിലെ റെയിൽവേയെ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പതിനൊന്ന് ട്രെയിനുകൾ റദ്ദാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
പശ്ചിമ ബംഗാളിലെ പടിഞ്ഞാറൻ മിഡ്‌നാപൂർ, ബങ്കുര, പുരുലിയ, ബർദ്‌വാൻ എന്നിവിടങ്ങളിലും ജാർഖണ്ഡിലെ മൂന്ന് ജില്ലകളായ ധന്‌ബാദ്, ബൊക്കാറോ, സിംഗ്ഭും എന്നീ മേഖലകളിലും റെയിൽവേ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട നിലയിലായിരുന്നു. യുപി മെയിൽ ലൈനും യുപി ലൂപ്പ് ലൈനും പുനഃസ്ഥാപിച്ചു. ഗുഡ്സ് ട്രെയിനുകളിലൊന്ന് കൃത്യസമയത്ത് നിർത്താതെ വന്ന് അറ്റകുറ്റപ്പണി നടത്തുകയായിരുന്ന മടിയൊരു ഗുഡ്‌സ് ട്രെയിനിൽ ഇടിക്കുകയായിരുന്നു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഒഡീഷയിൽ കൊറോമാണ്ടൽ എക്‌സ്പ്രസും മറ്റ് രണ്ട് ട്രെയിനുകളും കൂട്ടിയിടിച്ച ഏറ്റവും വലിയ അപകടം നടന്നിട്ട് കേവലം ഒരുമാസം പൂർത്തിയാകുന്നതിനിടെയാണ് അടുത്ത അപകടം.