കൊച്ചി: പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരനാണെന്ന് കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം കഠിനതടവ്. കേസില്‍ മോന്‍സന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എറണാകുളം പ്രത്യേക പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. എറണാകുളം പോക്‌സോ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.
2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജീവനക്കാരിയുടെ മകളെ വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് 2020 ജനുവരി 11 മുതൽ 2021 സെപ്റ്റംബർ 24 വരെയുള്ള കാലയളവിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. മോൻസനെതിതെരയുള്ള കേസിലെ ആദ്യ വിധിയാണ് പോക്സോ കോടതിയുടേത്.
മെഡിക്കൽ സർവകലാശാലയിൽ ജോലി വാഗ്‌ദാനം ചെയ്ത് മറ്റൊരു സ്ത്രീയെ പീഡിപ്പിച്ച കേസിലും മോൻസൺ പ്രതിയാണ്. വ്യാജ പുരാവസ്തുക്കളുടെ പേരിൽ ആളുകളിൽ നിന്ന് വൻതുക തട്ടിയെടുത്ത കേസിൽ 2021 സെപ്റ്റംബർ 25-ന് അറസ്റ്റിലായ ശേഷമാണ് പീഡന കേസുകൾ പുറത്തുവന്നത്. 15 കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. അതേസമയം, കെ സുധാകരനെതിരായ കേസിൽ മോൻസനെ ജയിലെത്തി ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി.