കൊച്ചി: സിനിമകളുടെ പ്രെമോഷന്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടത് അഭിനേതാക്കളെ ഉത്തരവാദിത്തമാണെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍. താരങ്ങളുമായി അത്തരമൊരു കരാര്‍ വെക്കാറുണ്ട്. അത് പാലിക്കപ്പെടാത്ത പക്ഷം ആ അഭിനേതാവിനൊപ്പം ചെയ്യുന്ന അവസാന സിനിമയായിരിക്കും അതെന്നും ദിലീഷ് പോത്തന്‍ മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിനിമയിലെ ലഹരിയും അഭിനേതാക്കളുടെ നിസ്സഹകരണവും ചർച്ചയാകുന്ന സാഹചര്യത്തിലാണ് ദിലീഷ് പോത്തന്റെ പ്രതികരണം.
'ഒരു നിർമ്മാതാവെന്ന നിലയിൽ ഞാൻ ചെയ്ത സിനിമകളിലെല്ലാം അഭിനേതാക്കളുമായി കാരാർ ഉണ്ടാക്കാറുണ്ട്. സിനിമ സംവിധാനം ചെയ്യുന്നതിനേക്കാള്‍ നിര്‍മ്മിക്കുമ്പോഴാണ് താന്‍ ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കുക. സിനിമയിലെ പ്രധാന അഭിനേതാക്കളോട് മിനിമം രണ്ടുദിവസമെങ്കിലും പ്രെമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് നല്ല പ്രെമോഷന്‍ നടന്നെങ്കില്‍ മാത്രമേ അത് ആളുകളിലേക്ക് എത്തുകയുള്ളൂ. അത് അഭിനേതാക്കളുടെ കൂടെ ഉത്തരവാദിത്തമാണ്. കരാര്‍ പാലിച്ചില്ലെങ്കില്‍ നടന്മാരുമായി ബന്ധപ്പെട്ട് താന്‍ സഹകരിക്കുന്ന അവസാന പടമായിരിക്കും അത്. സിനിമയില്‍ ഒരാളെ കാസ്റ്റ് ചെയ്യുന്ന സമയത്ത് പല ആളുകള്‍ പറഞ്ഞ് നമ്മുക്ക് പലതും അറിയാമായിരിക്കും. അതുകൊണ്ട് തന്നെ അത്തരം തലവേദനകള്‍ ഒഴിവാക്കാനാണ് ശ്രമിക്കുക. ചിലപ്പോഴൊക്കെ വേറെ അഭിനേതാവിനെ ആ കഥാപാത്രത്തിലേയ്ക്ക് പരിഗണിക്കാനാകാത്തതുകൊണ്ടാണ്, ചിലരെ സിനിമയിലേക്ക് കൊണ്ടുവരിക. അപ്പോള്‍ അതിനുള്ള നഷ്ടം കൂടി പരിഗണിച്ചാണ് സിനിമ തുടങ്ങുക. മൂഡ് സ്വിങ്സ് ഉള്ള ആളുകൾ ഉണ്ട്. ചിലയാളുകൾ പത്ത് ദിവസം അഭിനയിക്കാൻ വരുന്നതിൽ ഒന്നോ രണ്ടോ ദിവസം മോശം മാനസികാവസ്ഥയിൽ നഷ്ടപ്പെട്ട് പോയേക്കാം. ചിലര്‍ക്ക് നല്ല ഉറക്കം ആവശ്യമാണ്. അഭിനേതാക്കൾ പൂർണ്ണ സംതൃപ്തിയോടെ വന്നില്ലെങ്കിൽ അതുകൊണ്ട് കാര്യമില്ല' - ദിലീഷ് പോത്തന്‍ പറഞ്ഞു.
രക്ഷാധികാരി ബൈജു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ 'ഒ ബേബി' സിനിമയുടെ പ്രേമോഷനെത്തിയപ്പോഴാണ് ദിലീഷ് ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണെന്നാണ് പോസ്റ്റർ നൽകുന്ന സൂചന