തിരുവനന്തപുരം: അനിൽ കെ ആന്റണിക്ക് കോൺഗ്രസിൽ സ്ഥാനമാനങ്ങൾ നൽകുന്നതിനെ എ കെ ആന്റണി ശക്തമായി എതിർത്തിരുന്നെന്ന് എം എം ഹസൻ. അനിലിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാനുളള മുല്ലപ്പളളി രാമചന്ദ്രന്റെ നീക്കത്തെ ആന്റണി ശക്തമായി എതിർത്തെന്നും അതുകൊണ്ടാണ് ആ നീക്കം നടക്കാതെപോയതെന്നും എം എം ഹസൻ പറഞ്ഞു. അനിലിനെ കെപിസിസി ഐടി സെൽ കൺവീനർ ആക്കുന്നതിനെയും ആന്റണി എതിർത്തിരുന്നെന്നും ശശി തരൂരായിരുന്നു അനിലിനെ ആ പദവിയിലേക്ക് നിർദേശിച്ചതെന്നും എം എം ഹസൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അനിൽ എ കെ ആന്റണിയോട് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണെന്നും ബിജെപിയിൽ ചേരാനുളള അനിലിന്റെ തീരുമാനം ആന്റണിക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നും എം എം ഹസൻ പറഞ്ഞു. അധികാരമോഹമാണ് അനിലിനെ ബിജെപിയിലെത്തിച്ചതെന്നും അത് ഒരുതരത്തിലും കോൺഗ്രസിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊന്നുംകണ്ട് സിപിഎമ്മുകാർ ആഹ്ലാദിക്കേണ്ടെന്നും സിപിഎമ്മിലെ പലർക്കായും ബിജെപി വലവീശിയിട്ടുണ്ടെന്നും ഹസൻ കൂട്ടിച്ചേർത്തു.