കൊച്ചി: നടന്‍ ബാബു രാജ് അറസ്റ്റില്‍. വഞ്ചനാക്കേസിലാണ് അടിമാലി പോലീസ് ബാബുരാജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ബാബു രാജ് കോടതിയില്‍ ഹാജരാവുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനകൾ നടത്തി ബാബുരാജിനെ കോടതിയിൽ എത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ അടിമാലി സിഐ ബാബുരാജിൽ നിന്നും മൊഴി രേഖപ്പെടുത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോതമംഗലം സ്വദേശി അരുണ്‍ കുമാറാണ് ബാബുരാജിനെതിരെ കേസ് നല്‍കിയത്. ബാബു രാജിന്‍റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് 2020 ജനുവരിയില്‍ അരുണ്‍ കുമാറിന് പാട്ടത്തിന് നല്‍കിയിരുന്നു. കരുതല്‍ ധനമായി ബാബു രാജ് 40 ലക്ഷം രൂപ വാങ്ങി. എന്നാല്‍ റിസോര്‍ട്ടിരിക്കുന്ന സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാല്‍ സ്ഥാപന ലൈസന്‍സ് ലഭിക്കാതെ വന്നുവെന്നും താന്‍ കരുതല്‍ധനമായി നല്‍കിയ 40 ലക്ഷം രൂപ മടക്കിനല്‍കണമെന്നും ആവശ്യപ്പെട്ടാണ് അരുണ്‍ കുമാര്‍ പരാതി നല്‍കിയത്.
ബാബു രാജിനെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന ആരോപണം ഉയര്‍ന്നുവരുന്നതിനിടയിലാണ് നടന്‍ കോടതിയില്‍ ഹാജരായത്. കൂടാതെ കേസുമായി ബന്ധപ്പെട്ട് ബാബു നടനെ പോലീസ് അറസ്റ്റ് ചെയ്യാത്തതിനെതിരെയും സാമൂഹിക മാധ്യമങ്ങളിലടക്കം വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.