കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' ബ്രഹ്മാണ്ഡ ചിത്രമാണെന്ന് റിപ്പോര്‍ട്ട്. 100 കോടി രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സിനിമയുടെ പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകളെല്ലാം യു കെയില്‍ വെച്ചാകും നടക്കുക. ഈ മാസം 18- ന് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. രാജസ്ഥാനാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.
കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സസ്പെൻസുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാലും ഹരീഷ് പേരടിയും മണികണ്ഠൻ ആചാരിയും താരങ്ങളാകുന്ന ചിത്രത്തിലെ മറ്റ് ആഭിനേകതാക്കളെല്ലാം ഉത്തരേന്ത്യൻ താരങ്ങളാണ് എന്നാണ് റിപ്പോർട്ട്. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂൾ. ഇതിൽ 80 ദിവസവും മോഹൻലാലിന്റെ ചിത്രീകരണമുണ്ടാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മലൈക്കോട്ടൈ വാലിബനില്‍ കമല്‍ ഹാസന്‍ അതിഥി വേഷത്തിലെത്തുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്ത വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ ഇക്കാര്യത്തോട് പ്രതികരിക്കാന്‍ സിനിമയുമായി ബന്ധപ്പെട്ട അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. മോഹന്‍ ലാലും കമല്‍ ഹാസനും 'ഉന്നൈ പോലൊരുവൻ' എന്ന സിനിമയില്‍ ഒരുമിച്ചെത്തിയിരുന്നു.
മോഹന്‍ലാല്‍ ഗുസ്തിക്കാരനായാണ് സിനിമയിലെത്തുന്നത്. ബോളിവുഡ് താരം വിദ്യുത് ജാംവാലാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയാണ് നായികയായി ചിത്രത്തിലെത്തുന്നത്.