അയാള്‍ ആവേശംകൊണ്ട് അടുത്തേക്ക് വന്നതാണ്, സുരക്ഷാ വീഴ്ച്ചയായി കാണേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ യുവാവ് തന്നെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചതിനെ സുരക്ഷാ വീഴ്ച്ചയായി കാണേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധി. യുവാവ് ആവേശംകൊണ്ടാണ് അടുത്തേക്ക് വന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചാണ് അദ്ദേഹത്തെ കടത്തിവിട്ടതെന്നും രാഹുല്‍ പറഞ്ഞു. 'എന്തിനാണ് നിങ്ങള്‍ അതിനെ സുരക്ഷാവീഴ്ച്ച എന്ന് വിളിക്കുന്നത്? അത് സുരക്ഷാവീഴ്ച്ചയല്ല. ആ യുവാവ് ആവേശംകൊണ്ട് വന്നതാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പരിശോധിച്ചിരുന്നു'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം അവരെ സ്വാഗതംചെയ്യുന്നു. സുരക്ഷാ പരിശോധനയ്ക്കുശേഷമാണ് ആ മനുഷ്യന്‍ രാഹുലിനടുത്തേക്ക് എത്തിയത്. രാഹുലിനെ കണ്ട് ആവേശഭരിതനായാണ് പെട്ടെന്ന് ആലിംഗനംചെയ്യാന്‍ ശ്രമിച്ചത്. സുരക്ഷാവീഴ്ച്ചയുണ്ടായിട്ടില്ല- പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിംഗ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാരത് ജോഡോ യാത്ര പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ പര്യടനം നടത്തുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ അടുത്തേക്ക് ഒരാള്‍ ഓടിയടുത്തത്. ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് രാഹുലിന് മുന്നിലെത്തിയ ആള്‍ പെട്ടെന്ന് അദ്ദേഹത്തെ ആലിംഗനംചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ പ്രവൃത്തിയില്‍ ഒരു നിമിഷം എല്ലാവരും സ്തബ്ധരായെങ്കിലും പെട്ടെന്നുതന്നെ ഇയാളെ നേതാക്കളുള്‍പ്പെടെ ഇടപെട്ട് പിടിച്ചുമാറ്റി. രാഹുല്‍ ഗാന്ധി യാത്ര തുടരുകയും ചെയ്തു.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 19 hours ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 23 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 2 days ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More