തിരുവനന്തപുരം: കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ഇവാന്‍ കലിയുഷ്‌നിയുടെ കാല്‍പാദത്തില്‍ ചുംബിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കമന്റേറ്റര്‍ ഷൈജു ദാമോദരന്‍. തനിക്കെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണമാണെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തന്റെ നിലപാടാണ് അതിന് കാരണമെന്നും ഷൈജു ദാമോദരന്‍ പറഞ്ഞു. കോണ്‍ഗ്രസോ യൂത്ത് കോണ്‍ഗ്രസോ വിചാരിച്ചാല്‍ വാടിക്കരിഞ്ഞുപോകുന്ന ആളല്ല താനെന്നും സ്‌നേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കാന്‍ കഴിയാത്ത മലയാളിയോട് തനിക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഞാന്‍ ഫുട്‌ബോള്‍ പണ്ഡിതനോ ബുദ്ധിജീവിയോ ഒന്നുമല്ല. വികാരങ്ങളും വിചാരങ്ങളുമുളള സാധാരണ മനുഷ്യനാണ്. ഇഷ്ടമുളള ടീം വിജയിക്കുമ്പോള്‍ സന്തോഷിക്കുകയും തോല്‍ക്കുമ്പോള്‍ സങ്കടപ്പെടുകയും ചെയ്യുന്നയാളാണ്. എന്റെ ആരാധനാകേന്ദ്രം ഫുട്‌ബോള്‍ മൈതാനമാണ്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധനാ വിഗ്രഹവും. എന്നെ വിസ്മയിപ്പിച്ച രണ്ട് ഗോളുകള്‍ ആ കളിക്കാരന്റെ കാലുകളില്‍നിന്നാണ് പിറന്നത്. അതുകൊണ്ടാണ് ആ കാലുകള്‍ എനിക്കുതരാമോ എന്ന് ഞാന്‍ ചോദിച്ചത്'- ഷൈജു ദാമോദരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെല്ലാം ഒരേതരം പ്രൊഫൈലുകളില്‍നിന്നാണെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കായി പരസ്യമായി രംഗത്തിറങ്ങിയതാണ് അതിനുകാരണമെന്നും അദ്ദേഹം പറഞ്ഞു. ഷൈജു ദാമോദരന്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് വിവാദ സംഭവം. കലിയുഷ്നിയുടെ ഇടതുകാൽ മടിയിൽ വച്ച് കാലുകളിൽ ചുംബിച്ച് 'ഇത് എന്‍റെ ചുംബനമല്ല മുഴുവൻ കേരളത്തിന്‍റെയും ചുംബനമാണ്, അവരുടെ നന്ദി പ്രകടനമാണ്' എന്നായിരുന്നു ഷൈജു ദാമോദരന്‍ പറഞ്ഞത്. അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് കാൽ വലിക്കാൻ ശ്രമിക്കുന്ന കലിയൂഷ്നിയെയും വിഡിയോയിൽ കാണാം. എന്നാൽ ബലമായി പിടിച്ച് ഷൈജു ചുംബിക്കുകയായിരുന്നു