കൊച്ചി: മോഹല്‍ലാല്‍ നായകനായെത്തി വന്‍ വിജയം നേടിയ ദൃശ്യത്തിന്‍റെ മൂന്നാം ഭാഗത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും നല്ല ആശയം കിട്ടിയാല്‍ സിനിമ ചെയ്യുമെന്നും സംവിധായന്‍ ജിത്തു ജോസഫ്. സിനിമയുടെ അടുത്ത ഭാഗം നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന് അന്റണി പെരുമ്പാവൂര്‍ അറിയിച്ചിട്ടുണ്ടെന്നും ജിത്തു ജോസഫ് പറഞ്ഞു. ത്രില്ലറുകള്‍ മാത്രം ചെയ്യാന്‍ തനിക്ക് താത്പര്യമില്ല. അത് മടുപ്പുണ്ടാക്കും. ചെയ്തുനോക്കാന്‍ വ്യത്യസ്തമായ ആശയങ്ങള്‍ ഇപ്പോള്‍ കൈയിലുണ്ട്. നല്ല റിസ്കാണ് ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമായി അറിയാം. എങ്കിലും പരീക്ഷണങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. നിലവിൽ ഏറ്റെടുത്ത കുറച്ച് സിനിമകളിൽ നിന്നു ഉടൻ മാറാനാവില്ല. അതും തീർക്കണം,' ജീത്തു ജോസഫ് മനോരമ ഓൺലൈനോട് പറഞ്ഞു.
ദൃശ്യം സിനിമക്ക് ശേഷം സംഭവിച്ച പല കുറ്റകൃത്യങ്ങളും ദൃശ്യം മോഡല്‍ എന്നപേരിലാണ് അറിയപ്പെടുന്നത്. ഒരു കുറ്റകൃത്യം നടന്നാൽ അതു മറയ്ക്കാനും തെളിവു നശിപ്പിക്കാനുമാണ് അതിനു പിന്നിലുള്ളവർ ആദ്യം ശ്രമിക്കുക. അത് സിനിമയുണ്ടാകുന്നതിന് മുന്‍പേയുള്ളതാണ്. സിനിമയിൽ കാണുന്ന ഒരു കാര്യം ചിലരെ സ്വാധീനിച്ചേക്കാമെന്നും ജിത്തു ജോസഫ് പറഞ്ഞു. മലയാള സിനിമയിലെ മികച്ച കോമ്പിനേഷനായാണ് മോഹന്‍ലാല്‍- ജിത്തു ജോസഫ് കൂട്ടുകെട്ടിനെ സിനിമാ പ്രേക്ഷകര്‍ വിലയിരുത്തുന്നത്. മലയാള സിനിമയിലെ ആദ്യ അമ്പത് കോടി കളക്ഷന്‍ ഇരുവരും ഒന്നിച്ച 'ദൃശ്യ'മായിരുന്നു. പിന്നീട് സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2 റിലീസിനെത്തി. 'ട്വല്‍ത്ത് മാനി'ലൂടെ ജീത്തു-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. ഇപ്പോള്‍ 'റാം' ആണ് ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രം. ഈ സിനിമയും ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ കൂമന്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സസ്പെന്‍സ് ത്രില്ലറുകള്‍ ഒരുക്കുന്നതില്‍ ജിത്തു ജോസഫിന് പ്രത്യേക കഴിവാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ആസിഫ് അലിയുടെ ഗംഭീര തിരിച്ചുവരവാണ് കൂമനിലൂടെ കാണാന്‍ സാധിക്കുന്നതെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സിപിഒ ഗിരി എന്ന കഥാപാത്രത്തെയാണ് ആസിഫ് ചിത്രത്തിൽ അവതരിപ്പിച്ചത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത കൂമന്‍, മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഒരു നാട്ടിൻപുറത്ത് നടക്കുന്ന മോഷണപരമ്പരയും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. അനൂപ് മേനോൻ, ബാബുരാജ്, രൺജി പണിക്കർ, മേഘനാഥൻ, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്‍ണൻ, രാജേഷ് പറവൂർ, പ്രദീപ് പരസ്‍പരം, നന്ദു ലാൽ, പൗളി വത്സൻ, കരാട്ടെ കാർത്തിക്ക്, ജോർജ് മാര്യൻ, രമേഷ് തിലക്, ജയൻ ചേർത്തല, ദീപക് പറമ്പോല്‍, റിയാസ് നർമ്മകല, ജയിംസ് ഏലിയ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂർ, സുന്ദർ, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവരാണ് സിനിമയില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.