കൊച്ചി: തെന്നിന്ത്യന്‍ സിനിമാലോകം ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് കാന്താര. ലോകത്തിന്‍റെ പലകോണുകളില്‍ നിന്നു നിരവധി ആളുകളാണ് ചിത്രത്തിനെ അഭിനനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ മലയാളത്തിന്‍റെ പ്രിയനടന്‍ ജയസൂര്യ കാന്താരയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വാക്കുകളാണ് വയറലായിരിക്കുന്നത്. 'എന്തൊരു സിനിമ.. എന്തൊരു പ്രകടനം... എന്തൊരു വിഷയം.... റിഷഭ് ഷെട്ടിയുടെ ട്രാൻസ് പെർഫോമൻസ് ഇഷ്ടപ്പെട്ടു. മുഴുവൻ കന്താര ടീമിനും അഭിനന്ദനങ്ങൾ. ഈ ദൈവിക യാത്ര നഷ്ടപ്പെടുത്തരുത്', എന്നാണ് ജയസൂര്യ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അറിയുന്നതിനേക്കാള്‍ കൂടുതലാണ് അറിയാത്തത്. കാന്താര സിനിമ എനിക്ക് രോമാഞ്ചമുണ്ടാക്കി. ഒരു എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ തിളങ്ങിയ പ്രിയപ്പെട്ട ഋഷഭ്, നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. ഇന്ത്യന്‍ സിനിമയിലെ ഈ മാസ്റ്റര്‍പീസിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു,' എന്നാണ് രജനികാന്ത് ട്വീറ്റ് ചെയ്തത്. അടുത്ത ദേശിയ അവാര്‍ഡ് ലഭിക്കാന്‍ പോവുന്ന സിനിമയാണ് കാന്താരയെന്ന് നടി കങ്കണയും അഭിപ്രായപ്പെട്ടിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച കാന്താര സെപ്റ്റംബര്‍ മുപ്പതിനാണ് തിയറ്ററുകളിലെത്തിയത്. ചിത്രം കന്നഡയില്‍ മികച്ച വിജയമായതോടെ മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കാന്താര മലയാളം പതിപ്പ് കേരളത്തിലെത്തിച്ചത്. കര്‍ണാടകയിലെ തീരദേശ മേഖലയിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് സിനിമയുടെ ഇതിവൃത്തം. 16 കോടി മുടക്കുമുതലില്‍ നിര്‍മിച്ച ചിത്രം ഇതുവരെ 230 കോടി രൂപയാണ് കരസ്ഥമാക്കിയിരിക്കുന്നത്. 2022ൽ ഇതുവരെ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ് കാന്താര.