കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കെതിരെ ഉദുമ എം എല്‍ എ സി ച്ച് കുഞ്ഞമ്പു നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എം എല്‍ എയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. എം എല്‍ എ പരാമര്‍ശം പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. അതേസമയം, ആരോപണം തള്ളി എം എല്‍ എയും രംഗത്തെത്തി. എൻഡോസൾഫാൻ ഇരകൾക്കു വേണ്ടി സർക്കാർ പരമാവധി ചെയ്യുന്നുണ്ട്. ചിലർക്ക് എത്ര കിട്ടിയാലും മതിയാവില്ല എന്നായിരുന്നു ചാനല്‍ അവതാരകയുടെ ചോദ്യത്തിന് എം എല്‍ എ മറുപടി നല്‍കിയത്. ഇതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്.
എം എല്‍ എയുടെ പരാമര്‍ശം വേദനിപ്പിച്ചുവെന്ന് ദുരന്തത്തിന് ഇരയായ കുട്ടിയുടെ അമ്മ അരുണി പറഞ്ഞു. എം എല്‍ എയുടെ പരാമര്‍ശം വേദനാജനകമാണ്. തന്റെ മകന് സന്തോഷമെന്താണ് എന്നുപോലുംഅറിയില്ല. മകന് ഇരിക്കാനോ നടക്കാനോ സാധിക്കുന്നില്ല. തങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ ഔദാര്യമായി കാണരുത്. കാസര്‍കോഡ് അത്യാധുനിക സൗകര്യമുള്ള ആശുപത്രി ആവശ്യമാണ്. അത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മാത്രമല്ല. എല്ലാവര്‍ക്കും ചികിത്സ ലഭിക്കേണ്ടത് ആവശ്യമാണെന്നും അരുണി ട്വന്റിഫോര്‍ ന്യൂസ് ചാനലിനോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എം എല്‍ എയുടെ പ്രസ്താവന നിന്ദ്യവും സമൂഹത്തിന് അപമാനകരവുമാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ ആരോപിച്ചു. ജില്ലയിലെ മുഴുവൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ മണ്ഡലം കേന്ദ്രങ്ങളിൽ ഇന്ന് വൈകിട്ട് 5:30ന് പ്രകടനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സി ച്ച് കുഞ്ഞമ്പു നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു.