മലപ്പുറം: ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി പി കെ അബ്ദു റബ്ബ്. ശ്രീറാമിനെ മാറ്റി നിയമിച്ചത് 'എന്തൊരു ശിക്ഷ' എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്. അന്ന് എം എം മണി ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞതുപോലെ ഐ എ എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ശ്രീറാം വെങ്കട്ടരാമന് നല്‍കിയില്ലെന്നും അയാളെ അങ്ങകലെ ആലപ്പുഴയിലേക്കാണ് ഓടിച്ചു വിട്ടതെന്നും അബ്ദു റബ്ബ് പരിഹസിച്ചു.
'സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ കുറ്റാരോപണ വിധേയനായ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കട്ടരാമനെ സർവ്വീസിൽ തിരിച്ചെടുത്തിട്ട് നാളേറെയായി. ബഷീർ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്ത് 3-ന് മൂന്നു വർഷം തികയുമ്പോൾ കുറ്റാരോപണ വിധേയനായ ആ ഐ എ എസ് ഉദ്യോഗസ്ഥനെ കലക്ടറാക്കി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റർ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു.. എന്തൊരു ശിക്ഷ! എം എം മണി അന്ന് FB പോസ്റ്റിൽ പറഞ്ഞതെത്ര ശരി..! ഐ എ എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നൽകിയില്ല... ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്!'-അബ്ദു റബ്ബ് ഫേസ്‌ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം ഐ എ എസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയിലാണ് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത്. ആലപ്പുഴയിലെ കളക്ടറും ശ്രീറാമിന്റെ ഭാര്യയുമായ രേണു രാജിനെ എറണാകുളം ജില്ലാ കളക്ടറായും ജോറോമിക് ജോര്‍ജ്ജിനെ തിരുവനന്തപുരം ജില്ലാ കളക്ടറായും നിയമിച്ചു.