നാറിയ നാക്കുകൊണ്ട് ഇനിയും ടിപിയേയും രമയേയും ആക്ഷേപിച്ചാൽ കേട്ടോണ്ടിരിക്കില്ല- ഷാഫി പറമ്പില്‍

തിരുവനന്തപുരം: കെ കെ രമ എം എല്‍ എക്കെതിരെ എം എം മണി നിയമസഭയില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എം എല്‍ എ. ടി പി ചന്ദ്രശേഖരനെ കൊല്ലാനുളള വിധി പുറപ്പെടുവിച്ചത് സിപിഎമ്മിന്റെ പാര്‍ട്ടി കോടതിയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ആ കോടതിയിലെ ജഡ്ജിയുടെ പിന്തുണയുണ്ടെന്നുകരുതി മണിയുടെ നാറിയ നാക്കുകൊണ്ട് ഇനിയും ടിപിയേയും രമയെയും ആക്ഷേപിക്കുവാന്‍ തുനിഞ്ഞാല്‍ അത് കേട്ടോണ്ടിരിക്കില്ലെന്നും എം എം മണിയുടെ നാവ് ചങ്ങലക്കിടണമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ഒരു മഹതി ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ പ്രസംഗിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രസംഗിച്ചു. ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങളാരും അതിന് ഉത്തരവാദികളല്ല- എന്നായിരുന്നു എം എം മണി നിയമസഭയില്‍ പറഞ്ഞത്. കെ കെ രമ കേരളാ പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചപ്പോഴായിരുന്നു എം എം മണി അധിക്ഷേപ പരാമര്‍ശം നടത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കെ കെ രമക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് സഭ പിരിഞ്ഞു. സഭയുടെ തുടക്കത്തില്‍ ചോദ്യോത്തര വേളയില്‍തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. രമയെ അധിക്ഷേപിച്ച എം എം മണി മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയുകയല്ലാതെ മറ്റൊരു വിട്ടുവീഴ്ച്ചയ്ക്കും പ്രതിപക്ഷം തയാറാല്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. 

'എം എല്‍ എയെ അധിക്ഷേപിച്ച അംഗം മാപ്പുപറഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രി എടുത്ത നിലപാട് വിസ്മയിപ്പിച്ചു. ടിപിയെ കൊന്നത് പാര്‍ട്ടി കോടതിയുടെ വിധിയാണ്. ആ കോടതിയുടെ ജഡ്ജി ആരാണെന്ന് എന്നെക്കൊണ്ട് പറയിക്കരുത്. ടി പിയുടെ വിധവയെ സിപിഎം നിയമസഭയില്‍ അപമാനിച്ചു. മണിയുടേത് സ്ത്രീവിരുദ്ധ പരാമര്‍ശമാണ് '-വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. അണ്‍പാര്‍ലമെന്ററി  പരാമര്‍ശങ്ങള്‍ പിന്നീട് പരിശോധിച്ച് നീക്കംചെയ്യുകയാണ് പതിവെന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More