തിരുവനന്തപുരം: മുന്‍ എം എല്‍ എയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ ജോര്‍ജ്ജ് എം തോമസിന്‍റെ ലൗവ് ജിഹാദ് പരാമര്‍ശത്തെ തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ജോർജ്ജിന് സംഭവിച്ചത് നാക്കുപിഴയാണ്. ഇക്കാര്യം ജോർജ്ജിനും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പി മോഹനൻ പറഞ്ഞു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിൻ നേരത്തെ അറിയിച്ചിരുന്നെങ്കിൽ പാർട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നു. ആവശ്യമെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി സുരക്ഷയൊരുക്കുമെന്നും പി മോഹനന്‍ വ്യക്തമാക്കി. വിവാഹത്തെ തുടര്‍ന്ന് പ്രദേശത്ത് പാര്‍ട്ടിക്കെതിരെ പ്രചരണം നടക്കുകയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരെയും പറഞ്ഞ് തെറ്റിധരിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പാര്‍ട്ടി വിശദീകരണ യോഗം നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും പി മോഹനന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഷെജിന്‍റെയും ജോത്സനയുടെയും വിവാഹം ലവ് ജിഹാദെന്ന രീതിയില്‍ കാണാന്‍ സാധിക്കില്ല. ഇവരുടെ വിവാഹം മൂലം ആ പ്രദേശത്തെ മത സാമുദായിക ഐക്യം തകര്‍ന്നുവെന്നായിരുന്നു ജോര്‍ജ് തോമസിന്‍റെ വിവാദ പരാമര്‍ശം. സംസ്ഥാനത്ത് ലൌ ജിഹാദ് സംഭവിക്കുന്നുണ്ട്. സി.പി.എമ്മിന്‍റെ പാര്‍ട്ടിരേഖകളില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ മിശ്രവിവാഹത്തിനായി നിര്‍ബന്ധിക്കുന്ന സാഹചര്യം അപൂര്‍വ്വമായെങ്കിലും സംഭാവിക്കുന്നുണ്ടെന്നും ജോര്‍ജ് തോമസ് പറഞ്ഞിരുന്നു.